Latest NewsNewsIndia

ഹിന്ദുമഹാസഭാ നേതാവിന്റെ കൊലപാതകം : അഞ്ചുപേർ അറസ്റ്റിൽ

ലഖ്‍നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അഞ്ച് പേർ അറസ്റ്റിലായതായി യുപി പോലീസ്. ഗുജറാത്തിൽ നിന്നും മൗലാന മൊഹ്‍സിൻ ഷെയ്‍ഖ് (24), റഷീദ് അഹമ്മദ് പഠാൻ (23), ഫൈസാൻ (21), ഉത്തർപ്രദേശിലെ ബിജ്‍നോറിൽ നിന്നു മുസ്ലിം പുരോഹിതരായ മുഹമ്മദ് മുഫ്‍തി നയീം, അൻവറുൾ ഹഖ് എന്നിവരാണ് പിടിയിലായത്. 2015-ൽ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് തീവ്രവാദബന്ധമില്ലെന്നും, കേസിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും യുപി പോലീസ് ഡിജിപി ഒ പി സിംഗ് പറഞ്ഞു.

Also read : ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ : 51 ലക്ഷം രൂപ പ്രഖ്യാപിച്ച മുസ്ലീം പുരോഹിതനെ തടഞ്ഞു

സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഒപ്പം കമലേഷ് തിവാരിയുടെ ഭാര്യയുടെ മൊഴി നിർണായകമായി. റഷീദ് പഠാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഫൈസാനാണ് തിവാരിയുടെ വീട്ടിലേക്ക് മധുരം കൊടുക്കാനെന്ന് പറഞ്ഞു മിഠായിപ്പൊതി വാങ്ങിയതെന്നു പോലീസ് വ്യക്തമാക്കി.

Also read : മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി

വെള്ളിയാഴ്ച്ച ലഖ്‌നൗവില്‍ ഖുര്‍ഷിദ് ബാഗിലെ വീട്ടിൽവച്ചാണ് തിവാരി കൊല്ലപ്പെട്ടത്. കാവി വസ്ത്രധാരികളായ പ്രതികള്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മിഠായി നൽകാനെന്ന വ്യാജേനയാണ് കമലേഷിന്റെ വീട്ടിലെത്തിയത്. വീടിനകത്ത് പ്രവേശിച്ചതും മിഠായി പാത്രം തുറന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button