Specials

നിലപാടുകളിൽ ഉറച്ചു നിന്ന ധീരനായ കമ്മ്യുണിസ്റ്റ് നേതാവ്; പരുക്കനും കർക്കശക്കാരനുമായ വി എസ് എന്നും ജന ഹൃദയങ്ങളിൽ

കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വി.എസ് അച്യുതാനന്ദൻ. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ് അദ്ദേഹം. 2006 മുതൽ 2011 വരെയാണ് വി. എസ് കേരളത്തിന്റെ മുഖ്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചത്. ആ സമയം അദ്ദേഹം കൈക്കൊണ്ട ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു മൂന്നാർ അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ.

മൂന്നാർ വിഷയത്തിൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ്റെ നിലപാടിന് വിരുദ്ധമായാണ് വി എസ് അച്യുതാനന്ദൻ നടപടികൾ സ്വീകരിച്ചത്. കുരിശായാലും കൈയേറ്റം ഒഴിപ്പിക്കണമെന്ന് വി എസ് പറഞ്ഞു. മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലിൻ്റെ ഭാഗമായി കുരിശുകൾ പൊളിച്ചു നീക്കിയതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് വി എസ് ഇങ്ങനെ പറഞ്ഞത്.

ഒഴിപ്പിക്കലിൻ്റെ ഭാഗമായി സൂര്യനെല്ലി പപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ പിണറായി വിജയൻ കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. കുരിശെന്തു പിഴച്ചെന്നും വലിയൊരു വിഭാഗത്തിൻ്റെ വിശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും അടയാളമാണ് കുരിശെന്നും അതിൽ കൈ വെക്കുമ്പോൾ സർക്കാരിനോട് ചോദിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഇതിനെക്കുറിച്ച് വി എസിനോട് ചോദിച്ചപ്പോഴാണ് പിണറായി വിജയൻറെ നിലപാടിന് തികച്ചും വിരുദ്ധമായ നിലപാടാണ് തനിക്കുള്ളതെന്ന് വി എസ് വ്യക്തമാക്കിയത്. കുരിശായാലും കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് തൻ്റെ നിലപാടെന്ന് വി എസ് വ്യക്തമാക്കി. സി പി ഐ നിലപാടിനെ പിന്തുണയ്ക്കുന്നതായിരുന്നു വി എസിൻ്റെ നടപടി.

പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു

shortlink

Related Articles

Post Your Comments


Back to top button