KeralaLatest NewsNews

കേരളത്തിലെ വരുംദിവസങ്ങളിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ഇങ്ങനെ : മേഘവിസ്‌ഫോടനം ഇനിയും ഉണ്ടായേക്കാം

തിരുവനന്തപുരം: കേരളത്തിലെ വരുംദിവസങ്ങളിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ഇങ്ങനെ. സംസ്ഥാനത്ത് ഒരു ജില്ലയിലും നാളെ തീവ്രമഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. രണ്ടു ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

Read Also :  ഓരോ ദുരന്തവും ഓരോ അവസരമാണ്, ഇന്ന് കാണുന്ന മഴയും വെള്ളെക്കെട്ടും ഒക്കെ നാളെ ഇതിലും പതിവാകാന്‍ പോവുന്നു- മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട്ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

ഇന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നിലവില്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആന്ധ്രാ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടതും വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായേക്കും.

തുലാമഴ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ 38 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കനത്ത വെള്ളക്കെട്ടുണ്ടായ എറണാകുളം സൗത്തില്‍ 24 മണിക്കൂറിനുള്ളില്‍ 20 സെമീ മഴയാണ് പെയ്തത്. മേഘവിസ്ഫോടനത്തെ ഓര്‍മ്മപ്പെടുത്തും വിധം കുറഞ്ഞ സമയം കൊണ്ടു ശക്തമായി പെയ്യുന്ന മഴ ഇനിയും ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button