Latest NewsNewsIndiaBusiness

ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു

മുംബൈ: ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം ഉയർന്നതോടെ രാജ്യത്തെ രണ്ടാമത്തെ പ്രമുഖ ഐടി കമ്പനി ആയ ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. 14 ശതമാനമാണ് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാപാര ദിനത്തില്‍ 767.85 രൂപയ്ക്കാണ് അവസാനിപ്പിച്ചതെങ്കിൽ ഇന്ന് വിപണിയില്‍ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴുകയായിരുന്നു. കമ്പനിയുടെ ചെലവുകള്‍ കുറച്ചു കാണിച്ച് ലാഭം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം ഉയർന്നതോടെ ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.

infosys

ഓഹരി വിപണിയിലേക്ക് വരുമ്പോൾ കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ നേട്ടം ഇന്ന് കൈവിട്ടു. കഴിഞ്ഞ ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. ചൊവ്വാഴ്ച സെന്‍സെക്സ് 71 പോയിന്റ് നഷ്ടത്തില്‍ 39,227ലും നിഫ്റ്റി 0.04 ശതമാനം താഴ്ന്ന് 11657ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്,യെസ് ബാങ്ക്, വിപ്രോ, ബിപിസിഎല്‍,ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Also read : അടുത്ത ഐപിഎൽ സീസണ്‍ മത്സരങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് സാധ്യത

ദീപാവലിക്ക് മുന്നോടിയായുളള പ്രത്യേക മുഹൂര്‍ത്ത വ്യാപാരം ഞായറാഴ്ചയുണ്ടാകും. പുതുവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകിട്ട് 6.15 മുതല്‍ ഒരു മണിക്കൂര്‍ ആയിരിക്കും പ്രത്യേക വ്യാപാരം നടക്കുക. ബിഎസ്ഇയിലും എന്‍എസ്ഇയിലും ഒരേ സമയം വ്യാപാരം നടക്കും. ദീപാവലി പ്രമാണിച്ച് അടുത്ത തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധി ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button