KeralaLatest NewsNews

വാളയാര്‍ സംഭവം: കാട്ടാള ഭരണത്തിനെതിരെ പൊതുസമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്ന് കവി പി നാരായണക്കുറുപ്പ്

ജനങ്ങള്‍ക്കു സംരക്ഷണം നല്‍കേണ്ട കേരളത്തിലെ ജനാധിപത്യ ഭരണ കൂടം കൊലപാതകികളെ സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണമായി മാറുകയാണ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരയ്ക്കു ശിക്ഷയും ലഭിക്കുന്ന കാടന്‍ ഭരണ രീതി ആണ് ഇത്

തിരുവനന്തപുരം: കാട്ടാള ഭരണത്തിന്റെ കരാള ഹസ്തങ്ങള്‍ കേരളത്തിലെ ജന ജീവിതത്തില്‍ പിടി മുറുക്കുന്ന ഒരു അവസ്ഥ ആണ് ഇന്ന് സംജാതമായിരിക്കുന്നത്. അതിനാൽ വാളയാര്‍ സംഭവുമായി ബന്ധപ്പെട്ട് പൊതുസമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്ന് കേരളീയ തപസ്യ കലാസാഹിത്യവേദി മുന്‍ സംസ്ഥാന അധ്യക്ഷനും കവിയുമായ പി നാരായണക്കുറുപ്പ്.

വാളയാറില്‍ രണ്ടു കൊച്ചു പെണ്‍കുട്ടികളാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ലൈംഗിക പീഡനത്തിന് ശേഷം പതിമൂന്നും ഒന്‍പതും വയസ്സുള്ള പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ കിരാതന്മാര്‍ ക്രൂരമായി കൊല്ലുകയായിരുന്നു. കേസില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: കേരളപ്പിറവി ദിനത്തിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍

പ്രതികളെ രക്ഷിക്കാന്‍ വേണ്ടി പിണറായിയുടെ സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയായിരുന്നു. ഇത് ജനാധിപത്യം അല്ല. സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ജനങ്ങള്‍ക്കു സംരക്ഷണം നല്‍കേണ്ട കേരളത്തിലെ ജനാധിപത്യ ഭരണ കൂടം കൊലപാതകികളെ സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണമായി മാറുകയാണ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരയ്ക്കു ശിക്ഷയും ലഭിക്കുന്ന കാടന്‍ ഭരണ രീതി ആണ് ഇത്. ഈ ധാര്‍ഷ്ട്യത്തിനു അറുതി വരുത്താന്‍ സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button