Latest NewsNewsIndia

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാര്‍ വിധിച്ച ശിക്ഷയിങ്ങനെ

 

ന്യൂഡല്‍ഹി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലായിരുന്നു സംഭവം. നാല്‍പതുകാരനായ നസീര്‍ ഖുറേഷിയാണ് നാട്ടുകാരുടെ ആക്രമണത്തിനിരയായി മരിച്ചത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യ അഫ്‌സാരി (35)യെ മഴു ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ അഫ്‌സാരി മരിച്ചു. ആക്രമണത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചതോടെ അഫ്‌സാരിയുടെ അമ്മയും സഹോദരിയുമാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ആക്രമണത്തില്‍ അഫ്‌സാരിയുടെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമൗര്‍ ഗ്രാമത്തിലെ അഫ്‌സാരിയുടെ അമ്മ വീട്ടിലാണ് നസീര്‍ താമസിച്ചിരുന്നത്.

ALSO READ : മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണം, മൂന്നുപേർ അറസ്റ്റിൽ

ഓടി രക്ഷപെടാന്‍ ശ്രമിച്ച നസീറിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പിടികൂടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നസീറും കൊല്ലപ്പെട്ടിരുന്നു. നസീറിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചുറ്റും കൂടിനിന്നവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. നസീറിനെതിരെ കല്ലെറിയുന്നതും വടിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറുപേര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. വീഡിയോ പ്രചരിപ്പിച്ച അഞ്ചുപേരില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ : വ്യാജ വാട്സാപ്പ് പ്രചാരണം :പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

നസീറിന്റെയും ഭാര്യയുടെയും കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ഫത്തോപൂര്‍ ഡിഎസ്പി ശ്രിപാല്‍ യാദവ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനായി ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button