Latest NewsIndia

‘കശ്മീര്‍ രണ്ടാക്കിയതിന് പിന്നിലെ ലക്ഷ്യം മുസ്‌ളീം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കാൻ’ : പ്രകാശ് കാരാട്ട്

ബിജെപി സര്‍ക്കാര്‍ കശ്മീരിനെ രണ്ടാക്കിയത് രാജ്യത്ത് മുസ്‌ളീം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ

കൊച്ചി: ബിജെപി സര്‍ക്കാര്‍ കശ്മീരിനെ രണ്ടാക്കിയത് രാജ്യത്ത് മുസ്‌ളീം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.ദേശീയ പൗരത്വ രജിസ്റ്റര്‍ മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി രാജ്യത്തിന് പുറത്താക്കാന്‍ ലക്ഷ്യമിടുന്നു. അസമില്‍ നടപ്പാക്കിയ പദ്ധതി അടുത്തവര്‍ഷം നടക്കുന്ന വിവരശേഖരണത്തിലൂടെ രാജ്യവ്യാപകമാകും.

രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വമനുവദിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മുസ് ലിം വിരോധത്തിന്റെ പേരിലാണ് ദേശിയ സ്വാതന്ത്രസമരത്തില്‍ നിന്ന് വിട്ടുനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകരായി ആര്‍എസ്‌എസുകാര്‍ മാറിയതെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളാണ് പലഭാഗത്തും നടക്കുന്നതെന്നും അത് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകലാണ് കമ്യുണിസ്റ്റ് പാര്‍ട്ടിയൂടെ കടമയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button