Latest NewsNewsIndia

അയോധ്യ വിധി; 72 പേർക്കെതിരെ കേസ് : സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂ ഡൽഹി : അയോധ്യ കേസിൽ വിധി വന്നതിനു പിന്നാലെ ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചു. നാലായിരം സി ആർ പി എഫ് ഭടന്മാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. അതേസമയം 72 പേർക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിനാണ് യുപി പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തുന്ന വിധം സമൂഹമാധ്യങ്ങളിൽ പ്രചാരണം നടത്തുന്നത് തടയാൻ പോലീസ് ശക്ത്തമായ നിരീക്ഷണം നടത്തുന്നുണ്ട്. . ഉന്നതതല യോഗം മുഖ്യമന്ത്രി യോഗി ആദിനാഥ് വിളിച്ചുചേർത്തിട്ടുണ്ട്.

രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രതയിലാണ്. . വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ കർശന വിലക്ക് ഇപ്പോഴും തുടരുകയാണ്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. അതേസമയം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ജെയ്ഷ് ഇ മുഹമ്മദ്‌ ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നുവെന്നാണ് വിവരം, മിലിട്ടറി ഇന്റലിജസും, റോയും, ഐബിയുമാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.ഡൽഹി , ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ജെയ്ഷ് ഇ മുഹമ്മദ്‌ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ട്.

Also read : അയോധ്യയ്ക്കു ശേഷം ഇനി പുറത്തുവരാനുള്ളത് ശബരിമലയടക്കം മൂന്ന് സുപ്രധാന വിധികള്‍.. ആകാംക്ഷയോടെ രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button