KeralaLatest NewsIndia

ബാബറി മസ്‌ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്നും ആദ്യമുണ്ടായിരുന്നത്‌ ക്ഷേത്രമെന്നും ആവർത്തിച്ച് പുരാവസ്തു ഗവേഷകൻ കെകെ മുഹമ്മദ്

ഗവേഷക സംഘം അകത്തേക്ക്‌ കടന്നപ്പോള്‍ ക്ഷേത്രാവശിഷ്‌ടങ്ങളില്‍നിന്നു നിര്‍മിച്ച പള്ളിയുടെ 12 തൂണുകള്‍ കാണാനായെന്നും മുഹമ്മദ്‌ പറഞ്ഞു.

കോഴിക്കോട്‌: ബാബറി മസ്‌ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്ന്‌ ആവർത്തിച്ച് മലയാളി ചരിത്ര ഗവേഷകന്‍ കെ.കെ. മുഹമ്മദ്‌. തര്‍ക്കഭൂമിയില്‍ വിധിയുണ്ടാകാന്‍ കാരണം പുരാവസ്‌തു വകുപ്പ്‌ സ്‌ഥലത്തു നടത്തിയ ഗവേഷണങ്ങളും ഖനനങ്ങളുമാണ്‌. കോഴിക്കോട്‌ സ്വദേശിയായ കെ.കെ. മുഹമ്മദിന്‌ അന്നത്തെ ഗവേഷണങ്ങളെ കുറിച്ചു പറയാന്‍ ഏറെ. 1976-77 കാലഘട്ടത്തില്‍ കേന്ദ്ര പുരാവസ്‌തു വകുപ്പ്‌ സര്‍വേ നടത്തിയത്‌ അന്നത്തെ ഡയറക്‌ടര്‍ ബി.ബി. ലാലിന്റെ നേതൃത്വത്തിലായിരുന്നു.

സംഘപരിവാര്‍ അനുകൂലി എന്ന ഇടതുപക്ഷ ചരിത്രകാരന്മാര്‍ തനിക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ തെറ്റാണെന്നു കോടതി വിധി തെളിയിച്ചതായും മുഹമ്മദ്‌ പറഞ്ഞു. തര്‍ക്കസ്‌ഥലത്ത്‌ നടത്തിയ ഖനന ഗവേഷണങ്ങളില്‍ കണ്ടെടുക്കപ്പെട്ട നീളന്‍ ചുവരുകളും, മകുടങ്ങളുടെ രൂപത്തിലുള്ള അവശിഷ്‌ടങ്ങളും ഇസ്ലാമികമല്ലെന്നാണു മുഹമ്മദ്‌ പറയുന്നത്‌. കാരണം അവയില്‍ വിഗ്രഹരൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഇസ്ലാമിക പ്രാര്‍ഥനാലയങ്ങളുടെ ചുവരുകളില്‍ വിഗ്രഹങ്ങള്‍ കാണാറില്ല.

ആശങ്കയൊഴിഞ്ഞ് അയോധ്യ, കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു

ഈ അവശിഷ്‌ടങ്ങള്‍ പത്താം നൂറ്റാണ്ടിലേതാണെന്നും പരീക്ഷണങ്ങളിലൂടെ തെളിയിക്കാനുമായെന്ന്‌ അദ്ദേഹം പറഞ്ഞു.രണ്ടു ഖനനങ്ങള്‍ നടത്തിയതില്‍നിന്ന്‌ ഒരു വലിയ ക്ഷേത്രം സ്‌ഥലത്തുണ്ടായിരുന്നു എന്ന്‌ തെളിഞ്ഞിരുന്നു. 1968 മുതല്‍ 1972 വരെ പുരാവസ്‌തു വകുപ്പ്‌ ഡയറക്‌ടര്‍ ജനറലായിരുന്ന ബി.ബി. ലാലിന്റെ കീഴിലായിരുന്നു ആദ്യ ഖനനം. ആ സംഘത്തിലെ ഏക മുസ്ലിം ആയിരുന്നു എന്നു മുഹമ്മദ്‌ അനുസ്‌മരിച്ചു.1971 നും 1977 നും ഇടയില്‍ അന്നത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന സായിദ്‌ നൂറുല്‍ ഹസനാണു ഖനനത്തിനു മുന്‍കൈയുടത്തത്‌.

സംഘപരിവാറിന്റെ സഹയാത്രികൻ എന്ന് കുറ്റപ്പെടുത്തി കെകെ മുഹമ്മദിന് സ്വീകരണം നിഷേധിച്ചവർ അറിയണം, സുപ്രീം കോടതി ഇന്ന് ഏറ്റവും കൂടുതൽ മുഖവിലക്കെടുത്തത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വിലപ്പെട്ട രേഖകൾ

ഖനനത്തിനു രണ്ട്‌ പ്രധാന ഘടകങ്ങളുണ്ട്‌. ഉപരിതലത്തിലെ അവശിഷ്‌ടങ്ങള്‍ കണ്ടെത്താന്‍ ആദ്യം ഉപരിതല പര്യവേക്ഷണം നടത്തി. മന്ദിരം പോലീസിന്റെ കസ്‌റ്റഡിയിലായിരുന്നു, സന്ദര്‍ശകരെ അകത്തേക്കു പ്രവേശിപ്പിച്ചില്ല. ഖനന സംഘത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളെ അതിനുള്ളില്‍ അനുവദിച്ചു. ഗവേഷക സംഘം അകത്തേക്ക്‌ കടന്നപ്പോള്‍ ക്ഷേത്രാവശിഷ്‌ടങ്ങളില്‍നിന്നു നിര്‍മിച്ച പള്ളിയുടെ 12 തൂണുകള്‍ കാണാനായെന്നും മുഹമ്മദ്‌ പറഞ്ഞു.അലഹബാദ്‌ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003 ലാണ്‌ രണ്ടാമത്തെ ഖനനം നടത്തിയത്‌.

അപ്പോഴേക്കും പള്ളി നശിപ്പിച്ചിരുന്നു. ഖനനത്തിന്‌ മുമ്പ് റഡാര്‍ (ജി.പി.ആര്‍.) സര്‍വേ നടത്തി. ഭൂമിക്കു താഴെ നിരവധി ഘടനകളുണ്ടെന്ന്‌ കണ്ടെത്തി. പുരാവസ്‌തു ഗവേഷകരായ ഹരി മഞ്‌ജി, ബി.ആര്‍. മണി എന്നിവരുടെ മേല്‍നോട്ടത്തിലാണു ഖനനം നടത്തിയത്‌. പല തൂണുകളും അവ നില്‍ക്കുന്ന അടിത്തറകളും ഇത്തവണ കണ്ടെത്തി. അന്‍പതിലധികം തൂണുകളുടെ അടിത്തറകളും കണ്ടെത്താനായി.ഇങ്ങനെ കണ്ടെത്തിയ പല തെളിവുകളും സുപ്രീംകോടതി വലിയ തെളിവായി തന്നെ അംഗീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button