Latest NewsNewsIndia

ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്‌പ്രസ്: ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ ലാഭ കുതിപ്പിലേക്ക്

മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്‌പ്രസ് ലാഭ കുതിപ്പിലേക്ക്. 21 ദിവസംകൊണ്ട്‌ ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭമാണ്. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഓടിത്തുടങ്ങിയ ഒക്ടോബര്‍ അഞ്ചുമുതല്‍ 28വരെ സര്‍വീസ് നടത്തിയ 21 ദിവസത്തെ കണക്കാണിത്. കേരളത്തിലേതടക്കം 150 സ്വകാര്യതീവണ്ടിസര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. റെയില്‍വേയുടെ ഉപകമ്ബനിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐ.ആര്‍.സി.ടി.സി.) ആണ് തേജസ് എക്സ്‌പ്രസ് സര്‍വീസ് നടത്തുന്നത്.

തീവണ്ടി വൈകിയാല്‍ നഷ്ടപരിഹാരം, മികച്ച ഭക്ഷണം, 25 ലക്ഷം രൂപയുടെവരെ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് തേജസിലെ യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി. വാഗ്ദാനംചെയ്യുന്നത്. ശരാശരി 80-85 ശതമാനം സീറ്റുകള്‍ നിറഞ്ഞാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ ആറുദിവസമോടുന്ന തീവണ്ടിക്ക് ദിവസം ശരാശരിവരുമാനം 17.50 ലക്ഷം രൂപയാണ്; ചെലവ് 14 ലക്ഷവും.

ALSO READ: കശ്മീരിലെ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും

21 ദിവസം സര്‍വീസിന് ചെലവായത് മൂന്നുകോടി രൂപയാണ്. ഇതിന് ഊര്‍ജംപകരുന്നതാണ് ആദ്യ സര്‍വീസിനുലഭിച്ച മികച്ചപ്രതികരണം. രണ്ടാമത്തെ സ്വകാര്യ തീവണ്ടി മുംബൈ-അഹമ്മദാബാദ് പാതയില്‍ ഈമാസം സര്‍വീസ് തുടങ്ങാനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button