USALatest NewsNews

ഇംപീച്ച്മെന്റ് നടപടികളിലെ പരസ്യ തെളിവെടുപ്പ്; ട്രംപിനെതിരെ നിർണായക മൊഴി രേഖപ്പെടുത്തി

ന്യൂയോർക്ക്: ട്രംപിനെതിരെ നിർണായക മൊഴി നൽകി അമേരിക്കയിലെ ഉക്രൈൻ സ്ഥാനപതി ബിൽ ടെയ്ലർ. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ അന്വേഷണത്തിന് ഡൊണൾഡ് ട്രംപ് യുക്രെയ്ൻ സർക്കാരിൽ സമ്മർദം ചെലുത്തിയതായാണ് വെളിപ്പെടുത്തൽ. ട്രംപിനെതിരെ ആദ്യം മൊഴി നൽകാനെത്തിയത് ബിൽ ടെയ്ലറായിരുന്നു. ബൈഡനെതിരായ അഴിമതി കേസിൽ അന്വേഷണം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്താനായി ട്രംപ് യുക്രെയ്ന് സൈനിക സഹായം വാഗ്ദാനം ചെയ്തതായും ടെയ്ലർ വെളിപ്പെടുത്തി. അതേസമയം, യുക്രെയ്ൻ പ്രസിഡന്റുമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ശനിയാഴ്ച പുറത്തുവിടുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

ALSO READ: കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

യുക്രെയ്ൻ പ്രസിഡന്റുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടയിലാണ് ട്രംപ് സമ്മർദം ചെലുത്താനുള്ള ശ്രമങ്ങൾ നടത്തിയത്. 2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകാൻ ഏറെ സാധ്യതയുള്ള ബൈഡനും മകനുമെതിരായ അഴിമതി കേസുകൾ കുത്തിപ്പൊക്കാൻ എന്തും ചെയ്യാമെന്നാണ് ട്രംപ് യുക്രെയ്ൻ സർക്കാരിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button