KeralaLatest NewsNews

ശബരിമല യുവതീ പ്രവേശനം: എന്തു നിലപാട് സ്വീകരിക്കും? ഇന്ന് നിയമവിദഗ്ധരുമായി ചർച്ച

എന്നാൽ ഇപ്പോൾ, സർക്കാരിന് പഴയ കടുംപിടിത്തമില്ല എന്നത് ബോർഡിന് ആശ്വസിക്കാവുന്ന കാര്യമാണ്

ശബരിമല: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തുടരുന്ന ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്താൻ ദേവസ്വംബോർഡ് നിയമവിദഗ്ധരുമായി ഇന്ന് ചർച്ച നടത്തും. വെള്ളിയാഴ്ച പുതിയ ബോർഡിന്റെ ആദ്യയോഗം നടക്കുമെങ്കിലും സുപ്രീംകോടതിയിൽ കേസ് വാദിച്ച അഭിഭാഷകരുമായി ചർച്ചചെയ്തും വിധിപ്പകർപ്പ് വിശദമായി പഠിച്ചുമാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കൂ. യുവതികൾക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബറിലെ വിധിക്ക് സ്റ്റേയില്ലെന്ന അസാധാരണ സാഹചര്യമുണ്ടാക്കുന്ന ആശയക്കുഴപ്പമുള്ളതിനാലാണ് നിയമവശം പരിശോധിക്കുന്നത്. സർക്കാർ നിലപാടിനും ആചാരസംരക്ഷണത്തിനുമിടയിൽ ദേവസ്വംബോർഡ് ഞെരുങ്ങിയപ്പോൾ പ്രസിഡന്റും അംഗങ്ങളും കേട്ട പഴിക്ക്‌ കണക്കില്ലായിരുന്നു. യുവതികൾക്ക് പ്രവേശനമാകാം എന്ന സർക്കാരിന്റെ നിലപാടുതന്നെയായിരുന്നു കഴിഞ്ഞദിവസം എ. പദ്മകുമാർ അധ്യക്ഷനായ ബോർഡിനുണ്ടായിരുന്നത്. എന്നാൽ ഇതിനൊപ്പം ആചാരസംരക്ഷണം എന്ന ബാധ്യതയും നിറവേറ്റണമായിരുന്നു.

ALSO READ: ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ

പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡ് യുവതീപ്രവേശത്തിന് എതിരായിരുന്നു. ആചാരസംരക്ഷണത്തിൽ അന്നത്തെ യു.ഡി.എഫ്. സർക്കാരും ഉറച്ചുനിന്നു. പുനഃപരിശോധനാ ഹർജിപോലും നൽകാതെ ബോർഡ് സർക്കാരിന്റെ ഭാഗംമാത്രം കേട്ടു എന്നായിരുന്നു ആക്ഷേപം. എന്നാൽ ഇപ്പോൾ, സർക്കാരിന് പഴയ കടുംപിടിത്തമില്ല എന്നത് ബോർഡിന് ആശ്വസിക്കാവുന്ന കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button