Latest NewsIndiaNews

ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പലരും കരുതിയത് മുത്തലാഖ് ബില്‍ രാജ്യസഭ കടക്കില്ല എന്നാണ്. എന്നാല്‍ ബില്‍ പാസ്സാക്കാന്‍ രാജ്യസഭ തയ്യാറായത് ഈ സഭയുടെ പക്വതയാണ് കാണിക്കുന്നത്. ജിഎസ്ടിയുടെ കാര്യത്തിലും അനുച്ഛേദം 370-ന്റെ കാര്യത്തിലുമെല്ലാം നാം ഇത് കണ്ടതാണെന്നും മോദി പറഞ്ഞു

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികാസത്തില്‍ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ്‌ രാജ്യസഭാംഗത്വം. രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെയും മോദി അനുസ്മരിച്ചു. ഫെഡറലിസത്തിന്റെ ആത്മാവിനെ കൂടുതല്‍ പോഷിപ്പിക്കാന്‍ രാജ്യസഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പലരും കരുതിയത് മുത്തലാഖ് ബില്‍ രാജ്യസഭ കടക്കില്ല എന്നാണ്. എന്നാല്‍ ബില്‍ പാസ്സാക്കാന്‍ രാജ്യസഭ തയ്യാറായത് ഈ സഭയുടെ പക്വതയാണ് കാണിക്കുന്നത്. ജിഎസ്ടിയുടെ കാര്യത്തിലും അനുച്ഛേദം 370-ന്റെ കാര്യത്തിലുമെല്ലാം നാം ഇത് കണ്ടതാണെന്നും മോദി പറഞ്ഞു.

ALSO READ: സിനിമാ താരമായ വനിതാ എം.പിയിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു

എന്‍സിപി, ബിജെഡി തുടങ്ങിയ കക്ഷികളെ തന്റെ പ്രസംഗത്തില്‍ മോദി പ്രശംസിച്ചു. പാര്‍ലമെന്ററി തത്വങ്ങള്‍ക്ക് അനുസൃതമായി ആണ് ഈ കക്ഷികൾ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയര്‍ത്താന്‍ തുനിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ കക്ഷികളില്‍നിന്ന് മറ്റു പാര്‍ട്ടികള്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്- മോദി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button