Latest NewsNewsIndia

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ് : സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും

ന്യൂ ഡൽഹി : മഹാരാഷ്ട്രയില്‍ നാളെ (ബുധനാഴ്ച്ച) തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും. വിധി സ്വാഗതം ചെയ്യുന്നതായും, മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസവോട്ടെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരും. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ വലിയ വിജയമാണുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സുപ്രീംകോടതിഉത്തരവ് ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണെന്ന് എന്‍.സി.പി. നേതാവ് നവാബ് മാലിക്കിന്റെ പ്രതികരണം. ബി.ജെ.പി.യുടെ കളികള്‍ അവസാനിച്ചെന്നും ബുധനാഴ്ച നടക്കുമെന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read : മഹരാഷ്ട്ര: വിശ്വാസ വോട്ടെടുപ്പ്, നിർണായക ഉത്തരവുമായി സുപ്രീം കോടതി

മഹാരാഷ്ട്രയില്‍ സർക്കാരുണ്ടാക്കാൻ എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന് ത്രികക്ഷി സഖ്യം രൂപീകരിച്ചിരുന്നു. 162 എംഎല്‍എമാരുടെ പിന്തുണയാണ് സഖ്യത്തിനുള്ളത്. 145 എംഎല്‍എഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തും ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചത്. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി നിർണായക ഉത്തരവിട്ടത്. പ്രോടൈം സ്പീക്കറുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ട് തേടണം. രഹസ്യ ബാലറ്റ് പാടില്ല. നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം എന്നിവയാണ് വിധിയിലെ ഉപാധികൾ. ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button