KeralaLatest NewsNews

ശബരിമല : ദേവസ്വം മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിന്ദു അമ്മിണി

കൊച്ചി : ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനക്കെതിരെ ബിന്ദു അമ്മിണി. തങ്ങളുടെ വരവില്‍ ഗൂഢാലോചന ഉണ്ടെന്ന മന്ത്രിയുടെ പ്രസ്താവന നിഷേധിക്കുന്നു. തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല. സംരക്ഷണം നൽകേണ്ടത് പോലീസാണെന്നും ഇല്ലെങ്കിൽ സംയുക്തമായി കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുമെന്നും ബിന്ദു പറഞ്ഞു.

ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വരവിന് പിന്നില്‍ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനമുണ്ടെന്ന് കരുതുന്നു. ആര്‍എസ്എസിനും ബിജെപിക്കും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നാണ് ശബരിമലയിലേക്ക് എന്നുപറഞ്ഞു യാത്രതിരിച്ചത്. രാവിലെ അഞ്ച് മണിക്ക് കൊച്ചിയിലെത്തുക. ഒരു ചാനലിന് മാത്രം ബൈറ്റ് നല്‍കുക. ഇതില്‍ ദുരൂഹതയുണ്ട്. പൊലീസ് പോലും ഇക്കാര്യം അറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.വളരെ നന്നായി നടക്കുന്ന തീര്‍ത്ഥാടനകാലം സംഘര്‍ഷഭരിതമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യില്ല. 2019 ലെ ശബരിമല വിധിയില്‍ അവ്യക്തതയുണ്ട്. അവ്യക്തത മാറ്റാന്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

Also read : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ : ഗൂഢാലോചനക്കാര്‍ ആക്ടിവിസ്റ്റുകളായ തൃപ്തിയും ബിന്ദുവും

ഇന്ന് പുലർച്ചെയാണ് ശബരിമല ദര്‍ശനം നടത്താനായി തൃപ്‍തി ദേശായി കേരളത്തിലെത്തിയത്. ശേഷം ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു. സംഘം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയപ്പോൾ അയ്യപ്പ ധര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെയാണ് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‍പ്രേ ആക്രമണം ഉണ്ടായത്. ഇവരെ ഉടൻ ആശുപത്രയിൽ പ്രവേശിപ്പിക്കുകയും സംഭവത്തിൽ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു.

Also read : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്‍തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ല, തിരിച്ചയക്കുമെന്നു പോലീസ് : പ്രതിഷേധം അവസാനിപ്പിച്ച് കര്‍മ്മസമിതി

തൃപ്‍തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്നും, തിരിച്ചയക്കുമെന്നുമാണ് പോലീസ് അറിയിച്ചത്. പോലീസിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു. അതേസമയം തൃപ്‍തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാൻ പോലീസ് സുരക്ഷ ഒരുക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തത നില നിൽക്കുന്ന സാഹചര്യത്തിൽ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്നാണ് പോലീസ് നിലപാട്. യുവതീ സംഘത്തിന്‍റെ വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യവും,ഭീഷണി ചൂണ്ടിക്കാട്ടി തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയാണ് തൃപ്തി ദേശായിയെയും സംഘത്തേയും പൊലീസ് അറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button