കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വഴിത്തിരിവ് ; തന്നെ ഇസ്ലാം മതത്തിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചു : യുവാവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്

 

മലപ്പുറം : കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മുന്‍ കോളേജ് അധ്യാപകനായ യുവാവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത് എത്തി. ലവ് ജിഹാദിനാണ് യുവാവ് ശ്രമിച്ചതെന്ന് പരാതിക്കാരിയായ യുവതി ആരോപിക്കുന്നു. പ്രണയ ബന്ധത്തിലായിരിക്കെ ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. മുസ്ലിം സമുദായം തന്നെ അംഗീകരിക്കണമെങ്കില്‍, മുസ്ലിം ആചാരങ്ങള്‍ പഠിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ലവ് ജിഹാദ് ഗ്രൂപ്പില്‍ നിന്നും പണം കൈപ്പറ്റിയാണോ, തന്നെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതെന്ന് സംശയമുണ്ടെന്നും കോഴിക്കോട് സ്വദേശിനിയായ യുവതി പറഞ്ഞു.

Read Also :കോളേജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം : വിദേശത്തുള്ള മുന്‍ കോളേജ് അധ്യാപകന് എതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂര്‍ പെരുമ്പിലാവ് സ്വദേശി കോട്ടോല്‍ പഴഞ്ഞി മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം യുവാവ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പിന്നീട് യുവതിയുടെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രരിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. നഗ്നചിത്രങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത് ഹാഫിസാണന്നാണ് യുവതിയുടെ മൊഴി. അശ്ലീല വെബ്സൈറ്റുകളിലും ഫെയ്സ് ബുക്കിലും വാട്സാപ്പിലുമെല്ലാം ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തതും ഹാഫിസാണന്ന് യുവതി തെളിവ് നല്‍കിയിട്ടുണ്ട്.

യുവതി കുറ്റിപ്പുറം കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ്, പൊന്നാനി കോളജില്‍ പ്രൊഫസറായിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. കോളജ് പഠനകാലം മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയ ലൈംഗിക ചൂഷണം നടത്തിയ പ്രതി, യുവതിയെ മാര്‍ച്ചില്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വിവാഹതീയതിക്ക് മുന്നേ, മുഹമ്മദ് ഹാഫിസ് രഹസ്യമായി അജ്മാനിലേക്ക് കടക്കുകയായിരുന്നു.

അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുകയാണ് മുഹമ്മദ് ഹാഫിസ് ഇപ്പോള്‍. വിവാഹത്തിന് മുന്നോടിയായി താന്‍ നിരവധി മുസ്ലിം ആചാരങ്ങള്‍ പഠിച്ചു. ഇപ്പോള്‍ മുസ്ലിം മതമല്ലാതെ മറ്റൊരു മതവും സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റിക്കുന്ന ലവ് ജിഹാദ് സംഘത്തിലെ കണ്ണിയോണോ ഇയാളെന്ന് സംശയമുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു.

Share
Leave a Comment