Latest NewsKeralaNews

കോളേജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം മതം മാറ്റിയെന്ന് ആരോപണം; നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപകൻ വിവാഹം രജിസ്റ്റർ ചെയ്യാനും ശ്രമിച്ചു; വിവരങ്ങൾ ഇങ്ങനെ

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദേശത്തുള്ള മുന്‍ കോളേജ് അധ്യാപകൻ അധ്യപികയെ നിർബന്ധിച്ച് മതം മാറ്റിയെന്ന് ആരോപണം. മാര്‍ച്ച് 25ന് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കെ അധ്യാപകനായിരുന്ന പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് അജ്മനിലേക്ക് മുങ്ങിയെന്നും അധ്യാപിക പരാതിയിൽ ആരോപിക്കുന്നു.

അധ്യാപികയുടെ പരാതിയിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിക്കെയാണ് ഇയാൾ 24 കാരിയായ യുവതിയെ നിർബന്ധിച്ച് മതം മാറ്റി ലൈംഗിക ചൂഷണത്തിനിരയാക്കിയത്. അജ്മാനിലെത്തിയ ശേഷമാണ് ഇയാൾ അധ്യാപികയുടെ നഗ്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. നാലുവര്‍ഷത്തോളം ഹഫീസുമായി ബന്ധമുണ്ടായിരുന്നെന്നും അധ്യാപിക പരാതിയിൽ ആരോപിക്കുന്നു.

ALSO READ: ഹണിട്രാപ്പില്‍ കുടുങ്ങി എം.എല്‍.എ: സ്ത്രീകളടക്കം എട്ടുപേർ അറസ്റ്റിൽ

മാര്‍ച്ച് 25ന് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചശേഷം മാര്‍ച്ച് 19ന് വിദേശത്തേക്കു പോയ ഹഫീസ് കഴിഞ്ഞ ദിവസമാണ് അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. യുവതിയുടെ പേരും വിവരങ്ങളും ഫോണ്‍ നമ്പറും സഹിതമാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇതോടെ യുവതിയുടെ വാട്സാപ്, ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമെത്തി. ഇതേത്തുടർന്നാണ് പൊലീസിനെ സമീപിക്കുകയായിരുന്നു. തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും കുറ്റിപ്പുറം പൊലീസ് അന്വേഷണം നടത്താൻ തയാറായില്ലെന്നും ആരോപണമുയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button