Latest NewsIndia

വെറ്റിനറി ഡോക്ടർ പ്രിയങ്ക റെഡ്ഢി കൊല്ലപ്പെട്ട സ്ഥലത്തിനടുത്തു മറ്റൊരു മൃതദേഹം, പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

അതെ സമയം രവി തേജ യുടെ സിനിമ ഷൂട്ടിംഗ് നടന്നതിന്റെ അടുത്തതായി ആണ് മൃതദേഹം കണ്ടെത്തിയത്.

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തെലുങ്കാനയില്‍ വീണ്ടും സമാനമായ സംഭവം. ശംഷാബാദില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മാത്രം അകലെ മാറി മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അതെ സമയം രവി തേജ യുടെ സിനിമ ഷൂട്ടിംഗ് നടന്നതിന്റെ അടുത്തതായി ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

‘ സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ ഡോക്ടർ വരാൻ കാത്തിരുന്നു, പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തി’ നടന്നത് ആസൂത്രണം ചെയ്ത ക്രൂര കൊലപാതകം

ശംഷാബാദ് മേഖലയിലെ സിദ്ദുലഗുട്ട റോഡില്‍ നിന്ന് 35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃഗഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും ഏതാനം കിലോമീറ്ററുകള്‍ അകലെ നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സമാനരീതിയിലുള്ള മരണമായതിനാല്‍ രണ്ട് മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കൂടാതെ യുവതി തനിയെ തീ കൊളുത്തി മരിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്. എന്നാൽ രണ്ടു മരണവും സമാനമായതിനാൽ പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതേസമയം, മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്.

100ല്‍ വിളിക്കുന്നതിനു പകരം എന്തിന് സഹോദരിയെ വിളിച്ചു; യുവ മൃഗഡോക്ടറുടെ കൊലപാതകത്തില്‍ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലി: വൻ പ്രതിഷേധം

വ്യാഴാഴ്ച രാത്രിയിലാണ് ജോലി കഴിഞ്ഞ് മടങ്ങിയ യുവ വെറ്ററിനറി ഡോക്ടറെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ലഭിക്കുകയായിരുന്നു. ഡോക്ടറെ മാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കത്തിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button