KeralaLatest NewsIndia

മലയാളി ടെക്കികളായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ ഉള്‍വനത്തില്‍ തല വേര്‍പെട്ട് അഴുകിയ അവസ്ഥയില്‍

ബെംഗളൂരു: ഒരു മാസം മുമ്പ് കാണാതായ ടെക്കികളായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴുത്ത് വേര്‍പെട്ട് അഴുകിയ നിലയിലാണ് ബംഗളുരുവിലെ ഉള്‍വനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതശരീരങ്ങളില്‍ ബാഹ്യമായ മുറിവുകള്‍ ഇല്ലെന്നും കൊലപാതക സാധ്യതയില്ലെന്നും പൊലീസ് പറയുന്നു. ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ സോഫ്ട്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഭിജിത് മോഹന്‍ (25), ശ്രീലക്ഷ്മി (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തെത്തിയത്.

ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് ശ്രീലക്ഷ്മിയുടെ കുടുംബം മകളെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും മരത്തില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. അവസാനമായി ശ്രീലക്ഷ്മി അമ്മാവനായ അഭിലാഷുമായാണ് ഫോണില്‍ സംസാരിച്ചത്. പ്രണയബന്ധത്തെ എതിര്‍ത്തുകൊണ്ടുള്ള വീട്ടുകാരുടെ പീഡനം താങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്.

ക്രൂര ലെെം​ഗിക പീഡനവും കൊലപാതകവും നടന്നത് ഒരു മണിക്കൂറിനുള്ളിൽ: തെലങ്കാനയില്‍ പ്രതിഷേധം കത്തുന്നു; ജനരോഷത്തെ തുടര്‍ന്ന് കോടതിയിൽ ഹാജരാക്കാതെ മജിസ്‌ട്രേറ്റിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു പ്രതികളെ റിമാന്‍ഡ് ചെയ്തു

പീഡനം തുടര്‍ന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീലക്ഷ്മി ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുകാര്‍ അഭിജിത്തിന്റെയും ശ്രീലക്ഷ്മിയുടെയും പ്രണയബന്ധം എതിര്‍ത്തിരുന്നതായി സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ പൊലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button