Latest NewsNewsIndia

വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഏറെ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടല്‍

ഹൈദ്രാബാദ് : വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഏറെ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലുകളായിരുന്നു. നരസിംഹ അത് പറയുമ്പോള്‍ വിറയ്ക്കുകയായിരുന്നു. അസാധാരണമായി എന്തോ കത്തിയെരിയുന്നത് കണ്ടു നരസിംഹയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു. നവംബര്‍ 28 വ്യാഴാഴ്ച, നേരം വെളുത്തുവരുന്നതേയുള്ളു. സമയം ഏകദേശം അഞ്ചുമണി. പതിവുപോലെ പശുക്കളെ കറക്കാന്‍ ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലൂടെ ചതന്‍പള്ളി പാലം കടന്നു തന്റെ ഫാമിലേക്കു പോകുകയായിരുന്നു നരസിംഹ. അപ്പോഴാണ് അസാധാരണമായി എന്തോ കത്തിയെരിയുന്നത് നരസിംഹ കണ്ടത്. രാവിലെ ഈ പ്രദേശങ്ങളില്‍ തീയിടുന്നതു പതിവായതു കൊണ്ട് അവഗണിച്ചു. കൃഷിയിടത്തിലെ ജോലികള്‍ തീര്‍ത്ത് എട്ടു മണിയോടെ മടങ്ങിവരുമ്പോഴും തീ അണഞ്ഞിരുന്നില്ല. ഇത്രയും സമയം എന്താണു നിന്നുകത്തുന്നത് എന്നറിയാനാണ് അടുത്തു ചെന്നത്.

Read also : തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ നാല് ലോറിത്തൊഴിലാളികള്‍ അറസ്റ്റില്‍

പകുതി കത്തിയെരിഞ്ഞ ഒരു കൈയാണ് ആദ്യം കണ്ണില്‍ ഉടക്കിയത്. കണ്ണില്‍ ഇരുട്ട് കയറി ആകെ മരവിച്ച അവസ്ഥയിലായി. ഉടന്‍ സുഹൃത്ത് സത്യയേയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം അറിയിക്കുകയായിരുന്നു. വനിതാ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലായിരുന്നു. വിരലിലെണ്ണാവുന്ന കര്‍ഷകരും ട്രാക്ടര്‍ ഡ്രൈവര്‍മാരും മാത്രം ഉപയോഗിക്കുന്ന ചതന്‍പള്ളി പാലത്തിനു സമീപം തന്നെ മൃതദേഹം കത്തിക്കാനുള്ള പ്രതികളുടെ തീരുമാനം ആസൂത്രിതമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button