Latest NewsIndia

അന്ന് ഗുജ്‌റാളിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തെങ്കില്‍ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു- മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഐ കെ ഗുജ്‌റാള്‍ പറഞ്ഞത് നരസിംഹ റാവു കേട്ടിരുന്നെങ്കില്‍ 1984ല്‍ ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ശേഷം സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന്റെ നൂറാം ചരമവാര്‍ഷിത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേയാണ് മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ നരസിംഹ റാവുവിനെ മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചത്. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു നരസിംഹ റാവു.

അന്ന് അങ്ങേഅറ്റം ഉത്കണ്ഠാകുലനായിരുന്നു ഗുജ്‌റാല്‍ ജി. അന്ന് വൈകുന്നേരം അദ്ദേഹം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവുവിന്റെ അടുത്തേക്ക് പോയി. സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണെന്നും സൈന്യത്തെ വേഗത്തില്‍ വിളിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആ ഉപദേശം ശ്രദ്ധിച്ചിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു, ‘മന്‍മോഹന്‍ സിംഗ് പറഞ്ഞു.അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാല് സിഖ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വധിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ
1984 ലെ സിഖ് കൂട്ടക്കൊലയില്‍ രാജ്യത്താകമാനം 3,000 സിഖുകാര്‍ മരിച്ചിരുന്നു.

1998 ല്‍ ഐ.കെ ഗുജ്‌റാലിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരില്‍ നിന്ന് പിന്തുണ പിന്‍വലിക്കാനുള്ള അന്നത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ മുന്‍ പ്രസിഡന്റ് ഡോ. പ്രണബ് മുഖര്‍ജി ഖേദം പ്രകടിപ്പിച്ചു. ഈ തീരുമാനമാണ് ബി.ജെ.പിയെ അധികാരത്തിലെത്താന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയാണ് മന്‍മോഹന്‍ സിംഗ് കേന്ദ്ര ധന മന്ത്രിയാകുന്നതും സജീവ രാഷ്ട്രീയ്ത്തിലെത്തുന്നതും.

വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി ഫിറോസ് കുന്നംപറമ്പില്‍, ഈ ചികിത്സാ സഹായം കൂടി ലഭിച്ചാൽ ചാരിറ്റി നിര്‍ത്തുമെന്നും ഫിറോസ്

1998ല്‍ ഐ കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്ന ഐക്യമുന്നണി (യുണൈറ്റഡ് ഫ്രണ്ട്) സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചത് തെറ്റായിപ്പോയെന്നും ഇത് ബിജെപി അധികാരത്തിലെത്താന്‍ കാരണമായി എന്നും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം തെറ്റായിപ്പോയി എന്നും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നെങ്കില്‍ ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമായിരുന്നു എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി പറഞ്ഞു.

രാജീവ് ഗാന്ധി വധത്തില്‍ ഡിഎംകെയ്ക്ക് പങ്കുണ്ട് എന്ന് പറയുന്ന ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഡിഎംകെയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ഗുജ്റാള്‍ രാജി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button