News

സ്ത്രീകള്‍ക്കെതിരെ പീഡനം വര്‍ധിച്ച സാഹചര്യത്തില്‍ ജനകീയമായി പൊലീസിന്റെ ‘സുരക്ഷ’ ആപ്പ്

ബെംഗളൂരു: രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ പീഡനം വര്‍ധിച്ച സാഹചര്യത്തില്‍ ജനകീയമായി പൊലീസിന്റെ സുരക്ഷ ആപ്പ്. ബെംഗളൂരു പോലീസ് പുറത്തിറക്കിയ സ്ത്രീസുരക്ഷാ മൊബൈല്‍ ആപ്പാണ് ഇപ്പോള്‍ ജനപ്രിയമാകുന്നത്. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ബെംഗളൂരു സിറ്റി പോലീസിന്റെ (ബി.സി.പി.) ‘സുരക്ഷ’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടംതന്നെയുണ്ടായി.

Read More : എന്നോട് ഇതു ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്കു കാണണം; ആഗ്രഹം ബാക്കി വെച്ച് ഉന്നാവോ പെൺകുട്ടി മരണത്തിന് കീഴടങ്ങി

മൂന്നുദിവസത്തിനുള്ളില്‍ 40,000 സ്ത്രീകളാണ് മൊബൈല്‍ ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. 2017-ലാണ് ആപ്പ് പുറത്തിറക്കിയതെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. എന്നാല്‍, സ്ത്രീസുരക്ഷ ചര്‍ച്ചയായപ്പോള്‍ പലരും ആപ്പിനെ തേടിയെത്തി. പോലീസിന്റെ ബോധവത്കരണവും സഹായകമായി.

സുരക്ഷയ്ക്കായി ഒട്ടേറെ സംവിധാനമുണ്ടെങ്കിലും സുരക്ഷ ആപ്പ് ഇതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. ഒറ്റ ക്ലിക്കില്‍ പോലീസിന്റെ കണ്‍ട്രോള്‍റൂമില്‍ വിവരമെത്തിക്കാന്‍ കഴിയുന്നതാണ് ആപ്പിന്റെ നേട്ടം. ആന്‍ഡ്രോയ്ഡ് ഫോണില്‍ പ്ലേ സ്റ്റോറില്‍നിന്ന് സുരക്ഷ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് തുറക്കുമ്പോള്‍ കാണുന്ന ചുവന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ സഹായത്തിന് പോലീസെത്തും.

ജി.പി.എസ്. സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രണ്ടു ഫോണ്‍നമ്പറുകളും ഇതില്‍ ചേര്‍ക്കാം. പോലീസിനൊപ്പം ഇവര്‍ക്കും സന്ദേശമെത്തും.

ആപ്പില്‍ വിരലമര്‍ത്തിയാല്‍ ഒമ്ബതു മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്തെത്തും. നിലവില്‍ ഒന്നരലക്ഷത്തോളം പേരാണ് ഫോണുകളില്‍ സുരക്ഷ ആപ്പ് ഉപയോഗിക്കുന്നതെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. 270 ഹൊയ്‌സാല പോലീസ് പട്രോളിങ് വാഹനമാണ് ബെംഗളൂരു പോലീസിനു കീഴിലുള്ളത്. 1200 ഇരുചക്രവാഹനങ്ങളുമുണ്ട്.

shortlink

Post Your Comments


Back to top button