KeralaLatest NewsNews

ഉദയംപേരൂരിലെ യുവതിയായ വീട്ടമ്മയുടെ കൊലപാതകം നടന്നത് തലസ്ഥാനനഗരിയിലെ റിസോര്‍ട്ടില്‍ വെച്ച്

തിരുവനന്തപുരം : ഉദയംപേരൂരിലെ യുവതിയായ വീട്ടമ്മയുടെ കൊലപാതകം നടന്നത് തലസ്ഥാനനഗരിയിലെ റിസോര്‍ട്ടില്‍ വെച്ച് . ഭര്‍ത്താവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാണാതായ ചേര്‍ത്തല സ്വദേശിനി വിദ്യയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

read also : മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകം : ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ഉദയംപേരൂരിലെ വീട്ടില്‍ നിന്ന് വിദ്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പ്രേം കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഉദയംപേരൂര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാല്‍ അന്വേഷണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.

വിദ്യയുടെ മൊബൈല്‍ ലൊക്കേഷന്‍ ബീഹാറില്‍ ആണെന്നാണ് കണ്ടെത്തിയത്. അതോടെ അന്വേഷണം നിലച്ചു. പ്രേം കുമാറിനെക്കുറിച്ചും പിന്നെ യാതൊരു വിവരവും ലഭിച്ചില്ല.

സംശയം തോന്നിയ പൊലീസ് ഇയാള്‍ മറ്റൊരു സ്ത്രീയുമായി തിരുനെല്‍വേലിയിലെ വള്ളിയൂരില്‍ താമസിക്കുകയാണെന്ന് കണ്ടെത്തി. ഇതൊരു നിര്‍ണായക വഴിത്തിരിവായി മാറി. രണ്ട് മാസത്തോളമായി പ്രേംകുമാറും കാമുകിയും ഇവിടെയാണ് താമസം.

ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ വിദ്യയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. അതിനിടെ വള്ളിയൂര്‍ പൊലീസ് സെപ്റ്റംബര്‍ 22 ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ സംസ്‌കരിച്ചെന്നും വിവരം ലഭിച്ചു.

തിരുവനന്തപുരത്തെ പേയാടുള്ള റിസോര്‍ട്ടില്‍ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രേംകുമാറും കാമുകി അനിതയും ചേര്‍ന്ന് വാഹനത്തില്‍ തിരുനെല്‍വേലിയില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button