വാര്‍ഷിക ഹോളിഡേ പാർട്ടിയിൽ മേരിലാൻഡിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി 10 മില്യണ്‍ ഡോളര്‍ ബോണസ് പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ 198 ജീവനക്കാരെ സ്തംഭിപ്പിച്ചു.
സെന്റ് ജോൺ പ്രോപ്പർട്ടീസ് ശനിയാഴ്ച ബാൾട്ടിമോറിൽ ഒരു ഹോളിഡേ പാർട്ടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് സർപ്രൈസ് ബോണസുകളുള്ള ചുവന്ന എൻവലപ്പുകൾ കൈമാറി. സിഎൻഎൻ റിപ്പോർട്ടുകൾ പ്രകാരം, ഓരോ വ്യക്തിക്കും ലഭിച്ച തുക ഉദ്യോഗകാലാവധി അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ഓരോരുത്തർക്കും ലഭിച്ച ശരാശരി ബോണസ് ഏകദേശം 50,000 ഡോളർ (ഏകദേശം 961,000 ഇന്ത്യന്‍ രൂപ) ആയിരുന്നു.
ഏറ്റവും ചെറിയ തുക 100 ഡോളറായിരുന്നു. അത് ഇപ്പോള്‍ കമ്പനിയില്‍ ജോലിക്ക് എടുത്തതും, എന്നാല്‍ ജോലി ആരംഭിക്കാത്തതുമായ ഒരു ജീവനക്കാരാനാണ് ലഭിച്ചത്. അതേസമയം, ഏറ്റവും വലിയ ബോണസ് 270,000 ഡോളര്‍ ആയിരുന്നു.
സെന്റ് ജോൺ പ്രോപ്പർട്ടീസ് ശനിയാഴ്ച ബാൾട്ടിമോറിൽ ഒരു ഹോളിഡേ പാർട്ടി നടത്തുകയായിരുന്നു. അതിലെ ജീവനക്കാർക്ക് സർപ്രൈസ് ബോണസുകളുള്ള ചുവന്ന എൻവലപ്പുകൾ കൈമാറി. സിഎൻഎൻ റിപ്പോർട്ടുകൾ പ്രകാരം, ഓരോ വ്യക്തിക്കും ലഭിച്ച തുക കാലാവധിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ഓരോരുത്തർക്കും ലഭിച്ച ശരാശരി ബോണസ് ഏകദേശം 50,000 ഡോളർ (ഏകദേശം 184,000 ദിർഹം) ആയിരുന്നു.
റിയൽ എസ്റ്റേറ്റിൽ 20 ദശലക്ഷം ചതുരശ്രയടി വികസിപ്പിച്ചതിനാലാണ് വമ്പന്‍ ബോണസ് ജീവനക്കാര്‍ക്ക് നല്‍കിയതെന്ന് സെന്റ് ജോൺ പ്രോപ്പർട്ടീസ് പ്രസിഡന്റ് ലോറൻസ് മെയ്‌ക്രാന്റ്സ് പറഞ്ഞു. 14 വര്‍ഷം കൊണ്ട് ഇരട്ടിയിലേറെയാണ് ബിസിനസ് വികസിപ്പിച്ചത്.
‘ഞങ്ങളുടെ ലക്ഷ്യം നേടാൻ സഹായിച്ചതിന് ഞങ്ങളുടെ എല്ലാ ജീവനക്കാർക്കും നന്ദി പറയാൻ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു, വലിയ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു,’- മെയ്‌ക്രാന്റ്സ് പറഞ്ഞു.
‘ഞാൻ എൻവലപ്പ് തുറന്നപ്പോൾ ആകെ അവിശ്വാസത്തിലായിരുന്നു. അപ്പോഴത്തെ എന്റെ അനുഭവം ശദീകരിക്കാൻ വാക്കുകൾ പോലുമില്ല, അത് അതിശയകരവും അവിശ്വസനീയവുമായിരുന്നു. ഞാൻ ഇപ്പോഴും ഞെട്ടലിലാണ്. ഇത് തീർച്ചയായും ജീവിതത്തിൽ മാറ്റം മാറ്റം വരുത്തും’- കമ്പനിയിലെ അസിസ്റ്റന്റ് പ്രോജക്ട് മാനേജർ സ്റ്റെഫാനി റിഡ്‌വേ പറഞ്ഞു.
എട്ട് ശാഖകളുള്ള റിയൽ എസ്റ്റേറ്റ് കമ്പനി , സംസ്ഥാനത്തിന് പുറത്തുള്ള ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പാര്‍ട്ടിക്ക് എത്തിച്ചേരാനുള്ള എല്ലാ വിമാന നിരക്കും ഹോട്ടൽ ചെലവുകളും വഹിച്ചു.
‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും അത്ഭുതകരമായ കാര്യങ്ങളിൽ ഒന്നായിരുന്നു ഇത്. എല്ലാവരും വികാരാധീനരായിരുന്നു. അവർ നിലവിളിക്കുയും കരയുകയും ചിരിക്കുയും കെട്ടിപ്പിടിക്കുയുമായിരുന്നു.”- മെയ്‌ക്രാന്റ്സ് കൂട്ടിച്ചേർത്തു.
Post Your Comments