തിരുവനന്തപുരം: ദാഹിച്ചു വലഞ്ഞു വരുമ്പോള്‍ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ മുൻഡിജിപി ടിപി സെൻകുമാർ. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?
1996 മുതലുള്ള വേദങ്ങളും അനുബന്ധ കണക്കു വേദങ്ങളും ഓതുക. ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ SNDP കാരനും അറിയാം. ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ. !!!
മൈക്രോ, ഇന്ന് എസ് എൻ ഡി പി
പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ. ??
ഗുരുദേവന് നേരെ എതിർ പോകരുതായിരുന്നു.
“അവനവാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനു വരേണം. “
ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണൻമാരായ
ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്!
എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.
എസ് എൻ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്. .!
ചൊറിയാൻ വരരുത്!! എന്നാണ് ടിപി സെൻകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
അതേസമയം സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവരെന്നും ആനയെ ഏലക്കാ കൊണ്ട് എറിയുന്നത് പോലെയാവും അവരുടെ ശ്രമങ്ങളെന്നും വെള്ളാപ്പള്ളി സുഭാഷ് വാസുവിനെയും ടിപി സെൻകുമാറിനെയും ഉന്നം വെച്ച് പറഞ്ഞിരുന്നു. ‘ എസ്.എന്‍.ഡി.പി യോഗം റിസീവറെ വച്ചു ഭരിപ്പിക്കുമെന്ന് പറഞ്ഞ് ഒരാള്‍ കോടതി കയറി നടക്കുന്നു.’
‘മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പൊലീസ് മേധാവിയുമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. എന്നെ ജയിലില്‍ കിടത്തുമെന്നാണ് പറയുന്നത്. ആരാണ് ജയിലില്‍ പോകുന്നതെന്ന് കാണാം. ഞാന്‍ വീട്ടില്‍ തന്നെയുണ്ടാവുമെന്നും’ വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു.
Post Your Comments