KeralaLatest NewsIndia

കോഴിക്കോട്ടെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവാവുമായുള്ള ബന്ധവും മതംമാറ്റവും വെളിപ്പെടുത്തി സഹപാഠികള്‍

ആത്മഹത്യ ചെയ്ത ദിവസം ബാഗില്‍ മറ്റൊരു വസ്ത്രവുമായാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് എത്തിയതെന്നും സഹപാഠികള്‍ ചൂണ്ടിക്കാട്ടുന്നു.

മുക്കം: കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ സഹപാഠികള്‍. പെണ്‍കുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്നും പ്ലസ് ടുകാരിയായ പെണ്‍കുട്ടി യുവാവുമായി പുറത്ത് പോയിരുന്നുവെന്നും സഹപാഠികള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടാണ് വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത ദിവസം ബാഗില്‍ മറ്റൊരു വസ്ത്രവുമായാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് എത്തിയതെന്നും സഹപാഠികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇനി ഈ യുവാവുമായൊരു ബന്ധത്തിനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായും പെണ്‍കുട്ടിയെ യുവാവിന്റെ വീട്ടുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹപാഠികള്‍ ചാനലിനോട് വെളിപ്പെടുത്തി.ഇതര മതസ്ഥനായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‍തതെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം.മതം മാറി മറ്റൊരു മതം സ്വീകരിക്കാന്‍ ആലോചിക്കുന്നതായും ഈ കുട്ടി തന്റെ സഹപാഠികളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മുക്കത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ പെണ്‍കുട്ടി വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടി തന്റെ ഡയറിയായി ഉപയോഗിച്ചിരുന്ന പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട് .പുസ്തകത്തിലും പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും ഒരു യുവാവിന്റെ പേരും എഴുതി വച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞിരുന്നു. ഇയാളെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പട്ടികജാതി ക്ഷേമസമിതിയും രംഗത്ത് വന്നിട്ടുണ്ട്.

സ്‌കൂളില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം തങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതഹതയുണ്ടെന്നും കേസില്‍ നിന്നും തങ്ങളെ പിന്തിരിപ്പിക്കാന്‍ ചിലര്‍ നോക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button