KeralaLatest NewsNews

മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികള്‍ അംഗീകരിക്കില്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനവിരുദ്ധവും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു. മതത്തിന്‍റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്ന ഈ നിയമം ഭരണഘടന നല്‍കുന്ന തുല്യവകാശത്തെയും മനുഷ്യാവകാശത്തെയും ലംഘിക്കുന്നതാണ്. ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്‍റെ ഹിന്ദു രാഷ്‌ട്ര നിര്‍മിതിക്ക് വേണ്ടിയുള്ള നീക്കത്തിന്‍റെ പ്രധാന ചുവടുവെപ്പാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

Read also:  നിയമത്തിന് പുല്ലു വില നൽകി വനിതാ മുഖ്യ മന്ത്രി; ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി

മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികള്‍ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറാന്‍ പോകുന്ന ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button