Latest NewsKeralaNews

കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് 17 കാരിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് ചുക്കാന്‍ പിടിച്ചത് ലിനറ്റ് : ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു

കൊല്ലം : കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് 17 കാരിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് ചുക്കാന്‍ പിടിച്ചത് ലിനറ്റ് , ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. തൃശൂര്‍ കുന്നംകുളത്തു നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. പ്രതിയായ ലിനറ്റിന്റെ (33) സുഹൃത്തിന്റെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.

Read Also : നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിട്ട കേസ് ; സംവിധായകന്‍ പിടിയിലായി

പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ ലിനറ്റാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചു. കേസില്‍ ആദ്യം അറസ്റ്റിലായ ലിനറ്റിന്റെ കൈവശമുണ്ടായിരുന്ന ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നു കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് കുന്നംകുളത്തെ സുഹൃത്തിന്റെ കൈവശമാണെന്ന് വെളിപ്പെടുത്തിയത്.
ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി പരിശോധന നടത്തിയെങ്കില്‍ മാത്രമേ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കൂ. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതുമായോ ഈ യുവാവിനു പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ലിനറ്റ് മാസത്തില്‍ രണ്ടാഴ്ച കുന്നംകുളത്തെത്തി യുവാവിനൊപ്പം താമസിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അവിവാഹിതയെന്നാണ് യുവാവിനോടു പറഞ്ഞിരുന്നത്. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം മറ്റു മൂന്നു പേര്‍ക്കൊപ്പം കഴിഞ്ഞു വന്ന ലിനറ്റ് അതിലൊരാളുടെ ബന്ധുവായ പെണ്‍കുട്ടിയെയാണ് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. ലോഡ്ജിലെത്തിക്കുന്ന ദിവസങ്ങളില്‍ പെണ്‍കുട്ടിയെ ഒട്ടേറെപ്പേരാണ് പീഡിപ്പിച്ചിട്ടുള്ളതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 5000 രൂപ വരെയാണ് ലിനറ്റും ലോഡ്ജ് നടത്തിപ്പുകാരും വാങ്ങിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button