Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പൗരത്വ ഭേദഗതി ബിൽ രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിരാട് ഹിന്ദുസ്ഥാന്‍ സംഘം മുംബൈയില്‍ സംഘടിപ്പിച്ച പൗരത്വ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ബില്ലിൽ യാതൊരു വിവേചനവുമില്ല, ഇന്ത്യന്‍ മുസ്ലീംങ്ങള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും പൗരത്വ നിയമത്തെക്കുറിച്ച് നിരവധി തെറ്റദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read : പൗരത്വ ബിൽ പ്രതിഷേധം, മംഗളുരുവിൽ രണ്ടു പ്രതിഷേധക്കാർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

1947 നവംബര്‍ 25 കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പാസാക്കിയ റെസല്യൂഷനില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അമുസ്ലിംങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് പറഞ്ഞത്. 1947 സെപ്തംബര്‍ 26ൽ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഹിന്ദുവിനും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാമെന്നാണ് ഗാന്ധിജി പറഞ്ഞത്. അവിടെയും മുസ്ലിം എന്ന പരാമര്‍ശമില്ലെന്നു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Also read : പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ലക്‌നൗവില്‍ പരക്കെ അക്രമം : പ്രതിഷേധക്കാര്‍ 37 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി : മാധ്യമ സ്ഥാപനങ്ങളുടെ ഒബി വാനുകളും കത്തിച്ചു

അതേസമയം പൗരത്വ ഭേദഗതിക്കെതിരെതിരായ പ്രതിഷേധത്തിൽ സർക്കാരിനെതിരെ വീണ്ടും വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽപൗരത്വ ഭേദഗതി നിയമത്തിൽ ഹിതപരിശോധന ‌‌നടത്താൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നു കൊൽക്കത്തയിൽ നടന്ന പ്രതിഷേധ മാർച്ചിനു ശേഷം സംസാരിക്കവേ മമത ചോദിച്ചു. ധൈര്യമുണ്ടെങ്കിൽ
ബിജെപി ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും സംബന്ധിച്ച് ഹിതപരിശോധന നടത്തണം. യുഎൻ മേൽനോട്ടത്തിൽ നടത്തുന്ന ഹിതപരിശോധനയുടെ ഫലം എതിരായാൽ നരേന്ദ്രമോദി സർക്കാർ രാജിവച്ചൊഴിയണമെന്നും, ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ബംഗാളിൽ നടപ്പാക്കില്ലെന്നും മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button