newsFestivals

ക്രിസ്തുമസിന് സമ്മനപ്പൊതികളുമായെത്തുന്ന സാന്താക്ലോസിന്റെ കഥയെന്താണെന്ന് അറിയാമോ?

ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആദ്യം ഓര്‍മ വരുന്നത് സാന്താക്ലോസിനെയാണ്. ക്രിസ്തുമസ് രാത്രികളില്‍ നമുക്ക് സമ്മാനപ്പൊതികളുമായെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ കുട്ടികളും ക്രിസ്തുമസിനെ വരവേല്‍ക്കുന്നത്. എന്നാല്‍ സാന്താക്ലോസിന്റെ പിന്നിലെ കഥയെന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? നാലാം നൂറ്റാ­ണ്ടിന്റെ ആരം­ഭ­ത്തില്‍ ഏഷ്യാ മൈനര്‍ (ഇ­ന്നത്തെ “ടര്‍ക്കി’) രാജ്യ­ത്തുള്ള “മീറ’ എന്ന പട്ട­ണ­ത്തില്‍ ജീവി­ച്ചി­രുന്ന ഒരു മെത്രാ­നാ­യി­രുന്നു നിക്കൊ­ളാ­സ്. ചെറു­പ്പ­ത്തില്‍ തന്നെ മാതാ­പി­താ­ക്കള്‍ മരി­ച്ചു­പോയ അദ്ദേഹം പൈതൃ­ക­മായി ലഭിച്ച വലി­യൊരു സ്വത്തിന്റെ ഏക അവ­കാ­ശി­കൂ­ടി­യാ­യി­രു­ന്നു. ധന­വാ­നാ­യി­രു­ന്നു­വെ­ങ്കിലും നല്ലൊരു ഹൃദ­യ­ത്തിന്റെ ഉട­മ­യാ­യി­രുന്ന അദ്ദേഹം സാധു­ക്കളെ സഹാ­യി­ക്കു­ന്ന­തിലും അത്യാ­വ­ശ്യ­ക്കാര്‍ക്ക് സമ്മാ­ന­ങ്ങള്‍ വാങ്ങി രഹ­സ്യ­മായി നല്‍കു­ന്ന­തിലും അതീവതത്പ­ര­നാ­യി­രു­ന്നു. നിക്കൊ­ളി­സിനെപ്പറ്റി ധാരാളം ഐതീ­ഹ്യ­ങ്ങള്‍ നില­വി­ലു­ണ്ടെ­ങ്കിലും അതില്‍ പ്രധാ­ന­പ്പെ­ട്ടത് ഇങ്ങ­നെ­യാ­ണ്.

ഒരി­ടത്ത് വളരെ നിര്‍ധ­ന­നായ ഒരു മനു­ഷ്യന്‍ ജീവി­ച്ചി­രു­ന്നു­വ­ത്രേ. സ്ത്രീധനം കൊടു­ക്കാന്‍ കഴി­വി­ല്ലാ­ത്ത­തു­മൂലം ആ പാവ­പ്പെട്ട മനു­ഷ്യന്റെ മൂന്നു പെണ്‍മ­ക്കളും വിവാ­ഹ­പ്രായം കഴി­ഞ്ഞിട്ടും വിവാഹം കഴി­പ്പിച്ച് അയ­യ്ക്കാന്‍ സാധി­ക്കാതെ വീട്ടില്‍ത്തന്നെ നില്‍ക്കു­ക­യാ­യി­രു­ന്നു. ഇതു­കണ്ട് മന­സ്സ­ലിഞ്ഞ നിക്കൊ­ളാസ് ഒരു സഞ്ചി നിറയെ സ്വര്‍ണ്ണ­വു­മായി രഹ­സ്യ­മായി അയാ­ളുടെ വീട്ടില്‍ വരി­കയും സ്വര്‍ണ്ണ­സഞ്ചി വീട്ടിലെ പുക­ക്കു­ഴല്‍ (ചി­മ്മി­നി) വഴി താഴേയ്ക്ക് ഇടു­കയും ചെയ്തു­വെ­ന്നാണ് ഐതീഹ്യം! ആ സഞ്ചി വന്നു­വീ­ണത് ചിമ്മി­നി­ക്കു­ള്ളില്‍ ഉണങ്ങാ­നിട്ടി­രുന്ന “സ്റ്റോക്കിങ്ങി­ലേ­ക്കാണ് (Socks). ആ സ്വര്‍ണ്ണ നാണ­യ­ങ്ങള്‍ ഉപ­യോ­ഗിച്ച് മൂത്ത മക­ളുടെ വിവാഹം അയാള്‍ നട­ത്തി. സ്വര്‍ണ്ണ­നാ­ണ­യ­ങ്ങള്‍ അട­ങ്ങുന്ന സഞ്ചി വീണ്ടും സ്റ്റോക്കിം­ങ്ങിലേക്ക് വീണത് ഉപ­യോ­ഗിച്ച് രണ്ടാ­മത്തെ മക­ളുടെ വിവാ­ഹവും നട­ത്താന്‍ കഴി­ഞ്ഞെ­ങ്കിലും തന്റെ ചിമ്മി­നി­യുടെ ഉള്ളി­ലുള്ള “സ്റ്റോക്കിങ്ങി­ലേക്ക് (Socks) സ്വര്‍ണ്ണ­നാ­ണ­യ­ങ്ങള്‍ ഇടുന്നയാളെ കണ്ടു­പി­ടി­ക്കാന്‍ “ഫയര്‍പ്ലേ’­സിന്റെ അരി­കില്‍ അയാള്‍ ഉറ­ക്ക­മി­ളച്ച് ദിന­രാ­ത്ര­ങ്ങള്‍ കാത്തി­രു­ന്നു.! ഒടു­വില്‍ മൂന്നാ­മതും സ്വര്‍ണ്ണ­സ­ഞ്ചി­യു­മായി വന്ന നിക്കൊ­ളാ­സിനെ അയാള്‍ തൊണ്ടി­സ­ഹിതം പിടി­കൂടി! താനാണ് ഈവി­ധ­ത്തില്‍ ചെയ്ത­ത് എന്നുള്ള കാര്യം മറ്റാ­രോടും പറ­യ­രുത് എന്ന് നിക്കൊ­ളാസ് അപേ­ക്ഷി­ച്ചത് അയാള്‍ സമ്മ­തി­ച്ചു­വെ­ങ്കിലും അധികം താമ­സി­യാതെ ഈ വാര്‍ത്ത നാട്ടില്‍ മുഴു­വന്‍ പാട്ടായി! അന്നു മുതല്‍ ആ നാട്ടില്‍ ആര്‍ക്കെ­ങ്കിലും രഹ­സ്യ­മായി ഒരു സമ്മാനം ലഭി­ച്ചാല്‍ അതു നിക്കൊ­ളാസ് കൊണ്ടു­വന്നു വയ്ക്കു­ന്ന­താണ് എന്ന വിശ്വാസം നാട്ടി­ലെങ്ങും നില­വില്‍ വന്നു! സമ്മാനം ലഭി­ക്കാന്‍വേണ്ടി സ്റ്റോക്കിങ്ങ് തൂക്കി­യി­ടുന്ന പതിവും ഇങ്ങ­നെ­യാ­ണു­ത്ഭ­വി­ച്ച­തെന്നും പറ­യ­പ്പെ­ടുന്നു!

അന്യ­രുടെ ആവ­ശ്യ­ങ്ങള്‍ അറിഞ്ഞ് സഹാ­യി­ക്കു­ന്ന­വ­നും, ദയാ­ലു­വു­മായ നിക്കൊ­ളാസ് മെത്രാനെ കത്തോ­ലി­ക്കാ­സഭ പിന്നീട് വിശു­ദ്ധ­നായി പ്രഖ്യാ­പി­ച്ചു. ജനു­വ­രി­മാസം ആറാം തീയ­തി­യാണ് അദ്ദേ­ഹ­ത്തിന്റെ നാമ­ക­രണ തിരു­നാള്‍. കുട്ടി­ക­ളു­ടേ­യും, നാവി­ക­രു­ടേയും പുണ്യ­വാ­ള­നാ­യി­ട്ടാണ് വി. നിക്കൊ­ളാസ് അറി­യ­പ്പെ­ടു­ന്ന­ത്.  പതി­നാറാം നൂറ്റാ­ണ്ടില്‍ വി. നിക്കൊ­ളാ­സി­നെ­ക്കു­റി­ച്ചുള്ള കഥ­കള്‍ക്കും, ആചാ­ര­ങ്ങള്‍ക്കും യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളില്‍ വലിയ മതി­പ്പു­ണ്ടാ­യി­രു­ന്നി­ല്ല. എങ്കിലും ക്രിസ്തു­മസ് കാല­മാ­കു­മ്പോള്‍ കുട്ടി­കള്‍ക്ക് സമ്മാ­ന­ങ്ങള്‍ നല്‍കാന്‍ ഒരാള്‍ ആവ­ശ്യ­മായി വന്ന­തിന്റെ പേരില്‍ ഇംഗ്ല­ണ്ടിലും പരി­സ­ര­ത്തു­മുള്ള സ്ഥല­ങ്ങ­ളില്‍ വി. നിക്കൊ­ളാസ് “ഫാദര്‍ ക്രിസ്തു­മസ്’ എന്ന­പേ­രില്‍ അറി­യ­പ്പെ­ടാന്‍ തുടങ്ങി! എന്നാല്‍ സ്‌കോട്ട്‌ലന്‍ഡിലാ­കട്ടെ അദ്ദേ­ഹ­ത്തിനെ “സാന്താ’ എന്ന പേരി­ലാണ് അറി­ഞ്ഞി­രു­ന്ന­ത്. ഫ്രാന്‍സില്‍ “പെരേ നോയെന്‍’ എന്നും, ജര്‍മ്മ­നി­യില്‍ “ക്രൈസ്റ്റ് കൈന്‍ഡ്’ എന്നു­മുള്ള പേരു­ക­ളാണ് വി. നിക്കൊ­ളാ­സിനു ലഭി­ച്ച­ത്. പുരാ­തന അമേ­രി­ക്ക­ക്കാര്‍ “ക്രിസ്ക്രി­ങ്കിള്‍’ എന്നു വിളി­ച്ചു­പോ­ന്നി­രുന്ന നിക്കൊ­ളാ­സിനെ ഡച്ചു­കാ­രുടെ ആഗ­മ­ന­ത്തോ­ടു­കൂടി പഴയ കഥ­ക­ളുടെ അടി­സ്ഥാ­ന­ത്തില്‍ “സിന്റര്‍ക്ലാസ്’ എന്നും പിന്നീട് “സാന്താ­ക്ലോസ്’ എന്നും വിളി­ക്കാന്‍ തുട­ങ്ങി. അങ്ങ­നെ­യാണ് വി. നിക്കൊ­ളാസ് സാന്താ­ക്ലോസ് ആയത്!

shortlink

Related Articles

Post Your Comments


Back to top button