Latest NewsNewsIndia

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മാനസിക നില തെറ്റിയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്‌വര്‍ഗിയ

ഇന്‍ഡോര്‍: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മാനസികനില തകരാറിലായെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്‌വര്‍ഗിയ.
പൗരത്വ നിയമ ഭേദഗതിക്കെതിരായും എന്‍ആര്‍സിക്കെതിരായും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രതിഷേധവുമായി മുമ്പോട്ടു പോകണമെന്ന് ആവശ്യപ്പെടുമെന്ന് വ്യാഴാഴ്ച കൊല്‍ക്കത്തയിലെ റാലിക്കിടെ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.

‘എനിക്ക് തോന്നുന്നത് മമതാ ബാനര്‍ജിയുടെ മാനസികനില നഷ്ടമായെന്നാണ്. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം നുഴഞ്ഞുകയറ്റക്കാര്‍ ആരൊക്കെയെന്ന് കണ്ടുപിടിക്കും. ഇത് മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും. മമത വൈദ്യപരിശോധന നടത്തണം’- കൈലാസ് വിജയ്‌വര്‍ഗിയ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളരുവില്‍ നടന്ന പ്രക്ഷോഭത്തനിടെ ഉണ്ടായ വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായമായി പ്രഖാപിച്ചത്. കൂടാതെ ജനാധിപത്യ രീതിയില്‍ പ്രക്ഷോഭം തുടരുമെന്നും മമത പറഞ്ഞു.

പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരും. ബിജെപി തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞിരുന്നു. കൊല്‍ക്കത്തിയിലെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മമത. മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായ പ്രഖ്യാപനം പിന്‍വലിച്ച ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെയും മമത രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button