വടകര: കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതുകൊണ്ട് തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. താനും ജോളിയുമായി പിണക്കത്തിലാണെന്ന് റോയി പലരോടും പറഞ്ഞിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ പലരും റോയിയെ ഇതിൽ നിന്നും പിന്തിരിപ്പിച്ചതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വീട്ടിലെത്തിയാല്‍ റോയ് ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം കുടിക്കുമെന്ന് അറിയാവുന്ന ജോളി കുടിവെള്ളത്തിലും കടലക്കറിയിലും സയനയ്ഡ് കലര്‍ത്തി. കുട്ടികള്‍ കുടിക്കാതിരിക്കാന്‍ അവരെ നേരത്തെ തന്നെ മുകളിലത്തെ മുറിയില്‍ എത്തിച്ച് ഉറക്കിയിരുന്നു. പിറ്റേന്ന് വീട്ടില്‍ പന്തലിടുമ്പോള്‍ മാത്രമാണ് അച്ഛന്‍ മരിച്ച കാര്യം കുട്ടികളോട് പോലും ജോളി പറഞ്ഞത്. മരണം ഉറപ്പാക്കിയ ശേഷം ഹാര്‍ട്ട് അറ്റാക്കാണെന്ന് ജോളി തന്നെയാണ് ബന്ധുക്കളെ വിളിച്ചുപറഞ്ഞത്.
Post Your Comments