USALatest NewsNewsGulf

ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും റോക്കറ്റ് ആക്രമണവുമായി ഇറാൻ. ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരേയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം സ്ഥിതിചെയ്യുന്നത്. വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്നാണ് വിവരം. എന്നാല്‍ ആക്രമണത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ALSO READ: യുദ്ധ പ്രതിസന്ധിക്ക് താത്ക്കാലിക വിരാമമായെങ്കിലും തോക്കിനൊപ്പം ബൈബിളും കൊന്തയുമായി പശ്ചിമേഷ്യയിലേയ്ക്ക് അമേരിക്കന്‍ സൈന്യം

ഇറാന്‍ ഗുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. ഇര്‍ബില്‍, അല്‍ അസദ് സൈനികത്താവളങ്ങള്‍ക്ക് നേരേ നടത്തിയ മിസൈലാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാന്റെ അവകാശവാദം. എന്നാല്‍ അമേരിക്ക ഇത് നിഷേധിച്ചു. ഇതിനുപിന്നാലെയാണ് ഇറാഖിലെ മറ്റൊരു യുഎസ് സൈനികത്താവളത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button