Latest NewsIndia

ചാനല്‍ ചര്‍ച്ചയ്ക്കിടെ പത്ത് വര്‍ഷം മുന്‍പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായി യുവാവിന്റെ കുറ്റസമ്മതം

ജാമ്യത്തിലിറങ്ങിയ മനിന്ദര്‍ സിങ്ങ് ചാനല്‍ ഷോയില്‍ പങ്കെടുക്കുകയായിരുന്നു.

ചണ്ഡിഗഢ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പത്ത് വര്‍ഷം മുന്‍പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായി യുവാവിന്റെ കുറ്റസമ്മതം. കുറ്റസമ്മതത്തിന് പിന്നാലെ സ്റ്റുഡിയോയിലെത്തി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവറായ മനിന്ദര്‍ സിങ്ങാണ് പോലീസ് പിടിയിലായത്.മനിന്ദര്‍ സിങ്ങിനൊപ്പം താമസിച്ചിരുന്ന സരബ്ജിത് കൗര്‍(27), രേണു എന്നി യുവതികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

സരബ്ജിത്തിന് സഹോദരഭാര്യയുടെ സഹോദരനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരപുരുഷബന്ധം ആരോപിച്ചാണ് രേണുവിനെയും ഇയാള്‍ കൊലപ്പെടുത്തിയത്.2010ലാണ് രേണുവിനെ ഇയാള്‍ കൊലപ്പെടുത്തിയത്. ഹരിയാന പോലീസാണ് കേസില്‍ മനിന്ദര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ മനിന്ദര്‍ സിങ്ങ് ചാനല്‍ ഷോയില്‍ പങ്കെടുക്കുകയായിരുന്നു.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ; മേല്‍വിലാസങ്ങള്‍ പുറത്ത്

ഇതിനിടെയാണ് സരബ്ജിത് കൗറിനെയും കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. 10 വര്‍ഷം മുന്‍പാണ് സരബ്ജിത് കൗറിനെ മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. ഈ അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോഴാണ് പ്രതി തന്നെ ചാനലിലൂടെ കുറ്റസമ്മതം നടത്തിയതും കേസിന് വഴിത്തിരിവായതും. തുടര്‍ന്ന് പരിപാടിക്കിടെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button