Latest NewsUAENewsGulf

യുഎഇയിലെ ഒരു പള്ളിയില്‍ ആണ്‍കുട്ടിയെ ലൈംഗികമാ യി പീഡിപ്പിച്ച കേസിൽ പ്രവാസിയുടെ ശിക്ഷ കാലാവധി നീട്ടി

ദുബായ് : യുഎഇയിലെ ഒരു പള്ളിയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസിയുടെ ശിക്ഷ കാലാവധി നീട്ടി. ള്ളിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന ബംഗ്ലാദേശ് പൗരന് വിധിച്ച മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ രണ്ടു വർഷം കൂടി നീട്ടാനാണ് അപ്പീല്‍ കോടതി വ്യാഴാഴ്ച്ച ഉത്തരവിട്ടത്. സെപ്‍തംബറില്‍ കേസിൽ വിചാരണ പൂർത്തിയാക്കി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശേഷം കേസ് അപ്പീല്‍ കോടതിയിലെത്തിയപ്പോള്‍ ശിക്ഷ അഞ്ച് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്തും.

Also read : ഭീതി വിതച്ച് കൊറോണ: സ്ഥിതി അതീവ ഗൗരവം

ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം പള്ളിയിലെത്തിയ ഏഴ് വയസുകാരനായ അഫ്‍ഗാന്‍ ബാലന്‍ വെള്ളം കുടിയ്ക്കാനായി അമ്മയുടെ സമീപത്തു നിന്ന് മാറിയ സമയത്ത് പ്രതി, കുട്ടിയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈറ്റുകള്‍ ഓഫ് ചെയ്ത ശേഷം പീഡിപ്പിക്കുകയും മാതാപിതാക്കളോട് വിവരം പറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരിഭ്രാന്തനായി മടങ്ങിയെത്തിയ കുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞു. ഇതിനിടയില്‍ പ്രതി കുറച്ച് കളിപ്പാട്ടങ്ങളും മിഠായിയുമായി പ്രതി അവര്‍ക്കരികിലെത്തി. അമ്മ ബഹളം വെച്ചപ്പോള്‍ ഇയാള്‍ മാപ്പ് ചോദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിനെയോ പൊലീസിനെയോ അറിയിക്കരുതെന്നും ആവശ്യപ്പെട്ടു. ഇത് അവഗണിച്ച അമ്മ പൊലീസില്‍ വിവരമറിയിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ അറസ്റ്റിലാവുകയും . ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button