Latest NewsNewsIndia

സീറ്റ് നിഷേധിക്കപ്പെട്ട എഎപി എംഎല്‍എ ബിഎസ്പി ടിക്കറ്റില്‍ ജനവിധി തേടും

ന്യൂഡല്‍ഹി: സീറ്റ് നിഷേധിക്കപ്പെട്ട എഎപി എംഎല്‍എക്ക് ടിക്കറ്റ് നല്‍കി ബിഎസ്പി. ആംആദ്മി പാര്‍ട്ടിയില്‍നിന്നും രാജിവെച്ച ബദര്‍പുര്‍ എംഎല്‍എ നാരായണ്‍ ദത്ത് ശര്‍മയാണ് വരുന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ സ്വന്തം തട്ടകത്തില്‍ തന്നെ ജനവിധി തേടുന്നത്.

ഡല്‍ഹിയില്‍ 42 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് ബിഎസ്പി ശനിയാഴ്ച പുറത്തിറക്കിയത്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ബിഎസ്പി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച സ്ഥാനാര്‍ഥികളുടെ അടുത്ത പട്ടിക പാര്‍ട്ടി പുറത്തിറക്കുമെന്നാണ് കരുതുന്നത്. നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ 4 എം എല്‍എമാര്‍ കൂട്ടരാജി നല്‍കിയിരുന്നു.

ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ്ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പുറത്തുപോയത്. രാജിവെച്ച ദ്വാരക എംഎല്‍എ ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ശാസ്ത്രി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് എന്‍ഡി ശര്‍മ ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 70 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. 15 സിറ്റിംഗ് എംഎല്‍എ മാരെ ഒഴിവാക്കികൊണ്ടായിരുന്നു പട്ടിക പ്രഖ്യാപിച്ചത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button