CricketLatest NewsNewsSports

അണ്ടര്‍ 19 ലോകകപ്പിൽ ജപ്പാനെ തകർത്ത് ഇന്ത്യ : തുടർച്ചയായ രണ്ടാം ജയം

ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ജപ്പാനെ 22.5 ഓവറില്‍ 41 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം അനായാസം മറികടന്നു. യശസ്വി ജയ്‌സ്വാളും(18 പന്തില്‍ 29 റണ്‍സ്),കുമാര്‍ കുശാഗ്ര(11 പന്തില്‍13 റണ്‍സ് )യുമാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ.

ഏഴ് റണ്‍സ് വീതമെടുത്ത ഓപ്പണര്‍ ഷൂ നഗൗച്ചിയും കെന്റ ഓട്ട ഡോബെല്ലുമാണ് ജപ്പാന്റെ ടോപ് സ്കോററര്‍മാര്‍. ജപ്പാന്‍ നിരയില്‍ ഒറു ബാറ്റ്സ്മാന്‍ പോലും രണ്ടക്കം കാണാതിരുന്നപ്പോള്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ജപ്പാന്‍ നേടിയ 41 റണ്‍സില്‍ 19 എണ്ണം എക്സ്ട്രാ ആയിരുന്നു. ഇന്ത്യക്കായി കാര്‍ത്തിക് ത്യാഗി മൂന്നും രവി ബിഷ്ണോയ് നാലും ആകാശ് സിംഗ് രണ്ടും വിക്കറ്റുകൾ എറിഞ്ഞിട്ടു. ജയത്തോടെ ഗ്രൂപ്പ് എയില്‍ നാലു പോയന്റുമായി ഇന്ത്യ മുന്നിലെത്തി.

Also read : ക്രിക്കറ്റ് കളിയ്ക്കുന്നതിനിടെ 12 കാരന് ദാരുണ മരണം

ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 297 റണ്‍സ് മറികടക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ 45.2 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 24ന് ന്യൂസിലന്‍ഡിനെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button