Latest NewsNewsIndia

റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : കച്ചവടക്കാരടക്കം നാല് പേര്‍ അറസ്റ്റിൽ

മുംബൈ : റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ അർധരാത്രിയായിരുന്നു അതിദാരുണമായ സംഭവം നടന്നത്. യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപെട്ട് സ്റ്റേഷനിലെ കച്ചവടക്കാരടക്കം നാല് പേരെ പിടികൂടി.

Also read : കൊച്ചി പനമ്പിള്ളിനഗറില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് : നിരവധി പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

മുംബൈയിൽ വീട്ടു ജോലി ചെയ്തിരുന്ന യുവതി സ്വദേശമായ മധ്യപ്രദേശിലെ പാറ്റ്നിയിലേക്ക് പോകാനാണ് അർധരാത്രിയോടെ റെയിൽവേ സ്റ്റേഷനിലെത്തിയത്. പ്ലാറ്റ് ഫോമിന്‍റെ ആൾത്തിരക്കില്ലാത്ത ഭാഗത്ത് നിന്ന യുവതിയെ സ്റ്റേഷനിലെ കച്ചവടക്കാരായ സോനു തിവാരി, നിലേഷ് ഭരാസ്കർ എന്നിവർ ചേർന്ന് ആക്രമിച്ചു. ശേഷം സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. നിലവിളി കേട്ടെത്തിയ സിദ്ദാർഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവരും യുവതിയെ പീഡിപ്പിച്ചു.

പ്രതികൾ പോയതോടെ തിരികെ പ്ലാറ്റ് ഫോമിലെത്തിയ യുവതി യാത്രക്കാരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. പരാതി കിട്ടി രണ്ടു മണിക്കൂറിനകം പ്രതികളെയെല്ലാം പിടികൂടിയെന്ന് പോലീസ് അറിയിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button