Latest NewsIndia

എയ്ഡ്‌സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനില്‍വെച്ച്‌ കൂട്ട ബലാത്സംഗം ചെയ്തു

പട്ന: എയ്ഡ്‌സ് രോഗിയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ഓടുന്ന ട്രെയിനില്‍ വെച്ച്‌ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ എയ്ഡ്‌സ് രോഗത്തിന് ചികിത്സ തേടുന്ന പെണ്‍കുട്ടി മരുന്നുകള്‍ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

പട്‌ന-ഭഭുവാ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് 22കാരിയായ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. അവസാന സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് കമ്പാർട്ടുമെന്റില്‍ ആളുകള്‍ ഒഴിഞ്ഞതോടെയാണ് പ്രതികള്‍ കൃത്യം നടത്തിയത്.സ്റ്റേഷന്‍ എത്തിയപ്പോള്‍ റയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കമ്പാര്‍ട്ടുമെന്റിലെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്.

ടീച്ചറേന്ന് പറഞ്ഞ് കയ്യില്‍ കൊണ്ടുവന്ന് തരും; നേപ്പാളില്‍ മരിച്ച അഞ്ചുവയസ്സുകാരന്‍ അഭിനവ് അവസാനമായി ചെയ്ത ഹോംവര്‍ക്കുമായി നെഞ്ച് പൊട്ടിക്കരഞ്ഞ് അധ്യാപകർ

ഉടന്‍ തന്നെ പോലീസ് പ്രതികളെ പിടികൂടുകയും, പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ഭർത്താവ് എയിഡ്സ് ബാധിതനായാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button