Latest NewsIndiaNews

പ്രമുഖ വസ്ത്ര വ്യാപാരിയുടെ അശ്ലീല ചിത്രം എടുത്തെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും വാഹനവും കവര്‍ന്നു

കോയമ്പത്തൂര്‍ : പ്രമുഖ വസ്ത്ര വ്യാപാരിയുടെ അശ്ലീല ചിത്രം എടുത്തെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും വാഹനവും കവര്‍ന്നു. കോയമ്പത്തൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. തിരുപ്പൂര്‍ അമ്മാംപാളയം സുധ (30), ഉടുമലൈ സെന്തില്‍കുമാര്‍ (56), പാലക്കാട് സതീഷ് (31), ചിറ്റൂര്‍ കമല്‍ (50), അജയന്‍ (38) എന്നിവരാണ് കോയമ്പത്തൂര്‍ രാജവീഥി വിനോദ് കുമാറി (32)ന്റെ പരാതിയെ തുടര്‍ന്ന് പിടിയിലായത്.

ആര്‍.എസ്.പുരത്തില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന വിനോദ് കുമാറിന്റെ ഫോണില്‍ വിളിച്ച് സംസാരിച്ച സുധയുമായി വിനോദ് കുമാര്‍ പ്രണയത്തിലാകുകയും നേരില്‍ കാണുന്നതിനായി ആനമലൈ പൂവലപരുത്തിയിലെ ഫാം ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇതു വിശ്വസിച്ച് ഡിസംബര്‍ 31ന് പൂവലപ്പരുത്തിയിലെത്തിയ വിനോദ് കുമാറിന്റെയും സ്വകാര്യനിമിഷങ്ങള്‍ വീഡിയോ എടുത്തതായി നടിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ സെന്തില്‍കുമാറും സംഘവും വിനോദ് കുമാറിനെ ഭീഷണിപ്പെടുത്തി കഴുത്തിലണിഞ്ഞിരുന്ന അഞ്ചുപവന്റെ സ്വര്‍ണചെയിനും മീനാക്ഷിപുരം എടിഎമ്മില്‍നിന്നും വിനോദ് കുമാറിന്റെ കാര്‍ഡ് ഉപയോഗിച്ച് പണവും ഹോണ്ടാ സിറ്റി കാറും കവരുകയായിരുന്നു.

തുടര്‍ന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിനോദ് കുമാര്‍ ആഴിയാര്‍ പോലീസില്‍ പരാതി നല്കുകയും പോലീസ് സുധയുള്‍പ്പെടെയുള്ള അഞ്ചംഗസംഘത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഒളിവില്‍ കഴിയുന്ന ചിറ്റൂര്‍ സ്വദേശി പ്രശാന്തി (24) നുവേണ്ടി അന്വേഷണം തുടങ്ങി.സംഘനേതാവ് സെന്തില്‍കുമാറിന്റെ പേരില്‍ മടത്തുക്കുളം, ഉടുമലൈ എന്നീ വിവിധ പോലീസ് റ്റേഷനുകളില്‍ കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button