Latest NewsIndiaInternational

‘തികച്ചും ഇന്ത്യയുടെ ആഭ്യന്തരകാര്യം, ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്തവകാശം ?’ ; ആഞ്ഞടിച്ച് ഇന്ത്യ

തികച്ചും ആഭ്യന്തര കാര്യമാണെന്നും ശരിയായ പ്രക്രിയയിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയും പൂർത്തിയാക്കിയതാണെന്നും ഇന്ത്യ പറഞ്ഞു.

ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ . ഡിസംബറിൽ പാർലമെന്റ് പാസാക്കിയതും പ്രതിപക്ഷം മുസ്‌ലിംകളോട് വിവേചനപരമായി കാണുന്നതുമായ പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) തികച്ചും ആഭ്യന്തര കാര്യമാണെന്നും ശരിയായ പ്രക്രിയയിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയും പൂർത്തിയാക്കിയതാണെന്നും ഇന്ത്യ പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സർക്കാർ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യ‍ാനുള്ള അവകാശം യൂറോപ്യൻ യൂണിയനില്ലെന്ന് ഇന്ത്യ പ്രസ്താവിച്ചു .പൗരത്വ നിയമത്തിൽ മാത്രമല്ല കശ്മീരില്‍ യുഎന്‍ രക്ഷാസമിതി പ്രമേയം നടപ്പിലാക്കാനും യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട് .വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കിയാകണം പ്രതികരണം . അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ചർച്ചയ്ക്ക് വരുന്നതിന് മുമ്പ് വസ്തുതകളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്താൻ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി ആലോചിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു .

യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ ചില അംഗങ്ങൾ അടുത്തയാഴ്ച സി‌എ‌എയിൽ കരട് പ്രമേയം കൊണ്ടുവരാൻ നോക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. അതേസമയം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് മതവിവേചനം മൂലം ഇന്ത്യയിൽ അഭയം തേടുന്ന ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കാനാണ് സി‌എ‌എ ലക്ഷ്യമിടുന്നത്.

ഇത് മുസ്ലീം വിരുദ്ധമാണെന്ന് പറയാൻ വിമർശകരെ പ്രേരിപ്പിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി .വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള സർക്കാർ നീക്കങ്ങളുടെ ഫലമായി 1.9 ദശലക്ഷം ആളുകളെ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം പ്രമേയത്തെ അനുകൂലിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എങ്കിൽ തന്നെയും ഇത് അനുവദിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button