Latest NewsNewsIndia

വീണ്ടും സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം : കൊലപാതകത്തിനു പ്രചോദനമായത് കുറ്റാന്വേഷണ സീരിയലും : കാമുകിയെ വിവാഹം കഴിയ്ക്കുന്നതിനായി മറ്റൊരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി : കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ ആരെയും ഭയപ്പെടുത്തുന്ന അരുംകൊലയുടെ ക്ലൈമാക്‌സ് ഇങ്ങനെ

മീററ്റ്: നാടിനെ ഞെട്ടിച്ച ആ കൊലപാതകത്തിനു പിന്നില്‍ കുറ്റാന്വേഷണ സീരിയല്‍ . കാമുകിയെ വിവാഹം കഴിയ്ക്കുന്നതിനായി മറ്റൊരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ ആരെയും ഭയപ്പെടുത്തുന്ന അരുംകൊലയുടെ ക്ലൈമാക്സ് ഇങ്ങനെ.

നോയിഡയിലെ ജാര്‍ഖ ഏരിയയിലെ താമസക്കാരിയായ പൂനം എന്ന 20 വയസുകാരിയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കാണാതായ പെണ്‍കുട്ടി. ഇതേ സമയത്തായിരുന്നു സെക്കന്തരാബാദില്‍ നിന്ന് ജനുവരി 26 ന് മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയ നിലയിലായിരുന്നു, അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടത് ആരെന്ന് പെട്ടെന്ന് പൊലീസിന് കണ്ടെത്താനും പ്രയാസമായിരുന്നു.

കേസ് അന്വേഷണത്തിന്റെ ചുമതല ബുലന്ദ്ശഹര്‍ പൊലീസിനായിരുന്നു. കാണാതായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൃതദേഹം പൂനത്തിന്റെതല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. മൃതദേഹത്തില്‍ കണ്ട വസ്ത്രങ്ങളും ആഭരണങ്ങളും പൂനത്തിന്റെതല്ലെന്നും ഇത്തരത്തില്‍ വസ്ത്രമില്ലെന്നും ബന്ധുക്കള്‍ അറിയിച്ചതോടെ പൊലീസിന് തലവേദന ഇരട്ടിയായി. രണ്ട് ചോദ്യങ്ങള്‍ക്കായിരുന്നു പൊലീസിന് ഉത്തരം കാണേണ്ടത്. 1,കാണാതായ പൂനം എവിടെ, 2 കൊല്ലപ്പെട്ട ഈ പെണ്‍കുട്ടി ആര് ? ഇവിടുന്ന് തുടങ്ങി പൊലീസ് അന്വേഷണം. ഒടുവില്‍ ഈ അന്വേഷണം എത്തിനിന്നത് കപില്‍-റൂബി ദമ്പതികളിലേയ്ക്കായിരുന്നു.

സംഭവം തുടങ്ങുന്നത് ഇങ്ങനെ. കപിലും കാമുകി റൂബിയും ഒന്നിച്ചു താമസിച്ച് വരികയായിരുന്നു. ഇവരുടെ വിവാഹത്തെയും ഒന്നിച്ചുള്ള താമസത്തിനെതിരെയും റൂബിയുടെ ബന്ധുക്കള്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചായിരുന്നു റൂബി കപിലിനൊപ്പം താമസം ആരംഭിച്ചത്. ഇതിനിടെ റൂബിയുടെ ബന്ധുക്കള്‍ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതൊഴിവാക്കാനായി ഇരുവരും ചേര്‍ന്ന് ഒരു കൊലപാതക പദ്ധതി തയ്യാറാക്കി. കൊല്ലപ്പെട്ടത് റൂബിയാണെന്ന് വരുത്തിതീര്‍ത്താല്‍ പിന്നെ റൂബിയുടെ ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടാകില്ലെന്ന് ഇരുവരും കണക്ക് കൂട്ടി. ഇതിന് പ്രചോദനമായത് ഒരു ക്രൈം ത്രില്ലര്‍ സീരിയലായിരുന്നു.

കപിലിന്റെ സുഹൃത്തായിരുന്ന പൂനത്തിനെ കൊലപ്പെടുത്താനായിരുന്നു ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്. ഇതനുസരിച്ച് ജനുവരി 25ന് കപില്‍ ഷോപ്പിംഗിനെന്ന പേരില്‍ പൂനത്തിനെ വിളിയ്ക്കുകയും കാറില്‍ കയറ്റി കൊണ്ടുപോരികയും ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പൂനത്തിനെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം തിരിച്ച് വീട്ടില്‍ കൊണ്ടുവരികയും കാലിതൊഴുത്തില്‍ ഒളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹത്തില്‍ റൂബിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ചു മുഖം പാടെ വികൃതമാക്കി.. കൊല്ലപ്പെട്ടത് റൂബിയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. തുടര്‍ന്ന് രാത്രിയില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button