KeralaLatest NewsNews

ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയത് രഞ്ജിത ചുമതലയേറ്റതോടെ; യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നത് ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയതിന് ശേഷം

കുട്ടികളടക്കമുള്ളവരെ പീഡ‌ിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന സ്വാമി നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നിൽക്കുന്നത് മുന്‍ സിനിമാതാരമായ രഞ്ജിതയാണെന്ന് പരാതിക്കാർ. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നാണ് ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ‍ഝാന്‍സി റാണിയുടെ ആരോപണങ്ങളില്‍ പറയുന്നത്. നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് കൂടുതലുള്ള രഞ്ജിത നിത്യാനന്ദയോടൊപ്പമുള്ള വിവാദ വീഡിയോ പുറത്തുവന്നതിന് ശേഷമാണ് മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച്‌ ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

Read also: ബംഗളൂരു ‘ഹോട്ടാണ്’, മുൻ വർഷത്തേക്കാൾ 3 ഡിഗ്രി കൂടുതൽ

ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ആരോപണമുണ്ട്. ആശ്രമത്തിലെ അന്തേവാസിയായിരുന്ന ആരതി റാവു നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണം ചെയ്‌തതായി കണ്ടെത്തിയിരുന്നു. കുട്ടികളും യുവതികളും പുരുഷന്‍മാരും ലൈംഗിക പീഡനത്തിന് ഇരയായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ചരടുവലിക്കുന്നത് രഞ്ജിതയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button