KeralaLatest NewsNews

അമ്പതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ ആവശ്യപ്പെട്ടെത്തുന്നത് ചെറിയ പെൺകുട്ടികളെ; ഇടനിലക്കാർ മുതിര്‍ന്ന സ്ത്രീകൾ; കക്കാടം പൊയില്‍ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ച കേസില്‍ വന്‍ റാക്കറ്റെന്ന് സൂചന

മുക്കം: കക്കാടം പൊയില്‍ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി കുടുക്കുകയാണ് സംഘത്തിന്റെ രീതി. സംഘത്തിനു പിന്നിൽ ഉന്നതർ അടങ്ങുന്ന വൻ സെക്സ് റാക്കെറ്റ് എന്ന് സൂചന.

കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസ് പറഞ്ഞു. രണ്ടാഴ്ച മുമ്ബ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായ കര്‍ണാടക സ്വദേശിനി ഫര്‍സാനയുടെ കൂട്ടാളിയാണ് ഇല്ല്യാസ്.

വന്‍ റാക്കറ്റ് ഇയാള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളാണ് വയനാട്ടിലെ റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. പിടികൂടാതിരിക്കാനായി വീടുകള്‍ മാറി മാറി താമസിക്കുകയും കാറുകള്‍ മാറി ഉപയോഗിക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്.

മനുഷ്യക്കടത്ത്, ബലാത്സംഗം തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് പെണ്‍കുട്ടികളെ വലയിലാക്കുക. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ വരെ ഇയാളുടെ കൈവശം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് റിസോര്‍ട്ട് ലീസിനെടുത്ത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ഏത് പ്രായക്കാരെ വേണമെന്നാണ് ഇവര്‍ ആവശ്യക്കാരോട് ആദ്യം ചോദിക്കുക. പിന്നീട് ഏത് ഭാഷക്കാര്‍ വേണമെന്നും ചോദിച്ച ശേഷമാണ് ആളെ എത്തിച്ച്‌ നല്‍കുക.

വാട്സാപ് വഴി ചിത്രങ്ങള്‍ അയച്ച്‌ നല്‍കിയ ശേഷം അക്കൗണ്ട് നമ്ബര്‍ നല്‍കി പണം ഇടാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. അന്പത് വയസിന് മുകളില്‍ പ്രായമുള്ളവരാണ് ചെറിയ പെണ്‍കുട്ടികളെ തേടിയെത്തുന്നത്. ഇവരെ തെറ്റിദ്ധരിപ്പിക്കാനായി പ്രായപൂര്‍ത്തിയായതായി കാണിക്കുന്ന പെണ്‍കുട്ടികളുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പെണ്‍വാണിഭ സംഘം നല്‍കാറുമുണ്ട്.

ബാംഗ്ലൂരില്‍ നിന്നാണ് ഇവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിക്കുക. കക്കാടംപൊയില്‍ പെണ്‍വാണിഭത്തില്‍ പലരും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്ത കാര്യം പോലീസ് അന്വേഷണത്തിന് വിളിക്കുമ്ബോഴാണ് അറിയുന്നത്.

ALSO READ: അടൂരില്‍ യുവാവിനെ കൊലപ്പെടുത്താൻ അയല്‍വാസിയുടെ ആസിഡ് ആക്രമണം; പൊലീസ് കേസെടുത്തു

കേസിലെ മുഖ്യപ്രതിയും പ്രതിപ്പട്ടികയില്‍ രണ്ടാമനുമായ കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ ഹൗസില്‍ നിസാര്‍ ബാബു (37), ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവിലാണ്. ഇയാള്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് പിടിയിലാവുമ്ബോള്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിയമ പ്രകാരം ഗര്‍ഭ ഛിദ്രത്തിന് വിധേയമാക്കിയിരുന്നു. ഭ്രൂണം ലാബില്‍ അയച്ച്‌ നടത്തിയ പരിശോധനയില്‍ നിസാര്‍ ബാബുവാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button