Latest NewsIndia

ഒരേ കാലഘട്ടത്തില്‍ സ്വതന്ത്രരായ രാജ്യങ്ങൾ, എന്നിട്ടും ചൈന സൂപ്പര്‍ പവറായപ്പോള്‍ ഇന്ത്യ പിന്നിലായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്, കോൺഗ്രസിന്റെ കാലത്തെ തൊഴിൽ നിരക്ക് പ്രഖ്യാപിക്കാൻ പ്രിയങ്കയെ വെല്ലുവിളിക്കുന്നുവെന്ന് :ജെഡിയു എംഎല്‍എ

കോണ്‍ഗ്രസിന്റെ 50 വര്‍ഷത്തെ ഭരണ കാലഘട്ടത്തിലെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കണക്കുള്ള റിപ്പോർട്ട് പുറത്തുവിടാന്‍ രാഹുലിനോടും പ്രിയങ്കയോടും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടി നല്‍കി ജെഡിയു എംഎല്‍എ രാജീവ് രഞ്ജന്‍. കഴിഞ്ഞ 50 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണ നേട്ടം രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കാന്‍ രാഹുലും പ്രിയങ്കയും ഒരുപോലെ ബാധ്യസ്ഥരാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തില്‍ തന്നെ ചൈന ഉള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നു. എന്നാല്‍ ചൈന സൂപ്പര്‍ പവറായിട്ടും ഇന്ത്യ അവര്‍ക്ക് പിന്നിലാണ്.

അതിന്റെ കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണമെന്നും രാജീവ് രഞ്ജന്‍ വ്യക്തമാക്കി.രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന് കോണ്‍ഗ്രസ് അടുത്തിടെ ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ 50 വര്‍ഷത്തെ ഭരണ കാലഘട്ടത്തിലെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കണക്കുള്ള റിപ്പോർട്ട് പുറത്തുവിടാന്‍ രാഹുലിനോടും പ്രിയങ്കയോടും അദ്ദേഹം ആവശ്യപ്പെട്ടു.

“ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത ഇന്ത്യ കഴിഞ്ഞ 70 വര്‍ഷമായി കടത്തിലായിരുന്നു, എല്ലാ കുടിശ്ശികകളും തീര്‍ത്ത് 70 വര്‍ഷത്തെ കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി”- യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍

ഫെബ്രുവരി 11 മുതൽ ഷഹീൻ ബാഗിൽ പ്രതിഷേധക്കാരെ കാണില്ലെന്ന അനുരാഗ് താക്കൂറിന്റെ പ്രസ്താവനയിൽ, ഷഹീൻ ബാഗിലൂടെ ദില്ലി രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കോൺഗ്രസും ആം ആദ്മി പാർട്ടിയും ശ്രമിക്കുകയാണെന്ന് രാജീവ് പറഞ്ഞു. ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടും കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ മികച്ചതായിരിക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു.മലിനീകരണത്തെക്കുറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ ചർച്ചകളുടെ യാഥാർത്ഥ്യം ദില്ലിയിലെ ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button