Latest NewsKeralaNews

ഫോണിലൂടെ വശീകരിച്ച ശേഷം വീട്ടിലേക്ക് വരാൻ ക്ഷണിച്ചു; തുടര്‍ന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി നഗ്നനാക്കിയ ശേഷം യുവതിയോടൊപ്പം ചിത്രങ്ങൾ എടുത്തു; ഹണിട്രാപ്പിൽ പ്രമുഖ ബിസിനസുകാരൻ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: ഹണിട്രാപ്പിൽ പ്രമുഖ ബിസിനസുകാരൻ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിസിനസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി കുടുക്കിയ ശേഷം നഗ്‌നനാക്കി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി റെന്‍ജീഷും പിടിയിലായി. ബിസിനസ്സുകാരനില്‍ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈല്‍ ഫോണുകളുമാണ് സംഘം തട്ടിയെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കേസില്‍ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതികള്‍ ഇരകളെ കെണിയില്‍ വീഴ്‌ത്തുന്നത്. ചിലരെ നേരിട്ടും വളയ്ക്കുന്നു.

Read also: കൊച്ചിയിൽ വീണ്ടും ഹണിട്രാപ്, പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തും പിടിയില്‍

ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് ജനുവരി 27-നാണ് ബിസിനസുകാരനെ വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ മുറിയില്‍ ജൂലിയും യുവാവും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉള്‍പ്പെടെ മൂന്നുപേര്‍ ഇവിടേക്കെത്തുകയും കെട്ടിടത്തില്‍ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് നഗ്നനാക്കി ജൂലിയോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും മറ്റും തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button