CricketLatest NewsNewsSports

വാതുവെപ്പ് ; മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് 17 മാസം ജയില്‍ ശിക്ഷ

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വാതുവെപ്പ് നടത്തിയതിന്റെ പേരില്‍ മുന്‍ പാകിസ്ഥാന്‍ താരം നസീര്‍ ജംഷാദിനെ 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി . ദുബൈയില്‍ വെച്ച് നടന്ന ഇസ്ലാമബാദ് യുണൈറ്റഡ് പെഷവാര്‍ സെമി മത്സരത്തില്‍ മോശം പ്രകടനം നടത്താന്‍ താരങ്ങളെ സമീപിച്ചു എന്നതായിരുന്നു താരത്തിനെതിരെയുള്ള കുറ്റം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇസ്ലാമബാദിന്റെ ആദ്യ രണ്ട് പന്തുകളില്‍ റണ്‍സ് ഒന്നും എടുക്കാതിരിക്കാന്‍ ഷാര്‍ജീല്‍ ഖാനെ നസീം ജംഷാദ് സമീപിച്ചിരുന്നു. തുടര്‍ന്ന് ഷാര്‍ജീല്‍ ഖാനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 5 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.

നസീര്‍ ജംഷാദിനെ കൂടാതെ ബ്രിട്ടീഷ് പൗരന്മാരായ യൂസഫ് അന്‍വര്‍, മുഹമ്മദ് ഇജാസ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ കോടതി ഇവര്‍ക്കെതിരെ ശിക്ഷ നടപടികള്‍ പ്രഖ്യാപിച്ചത്. നസീര്‍ ജംഷാദിന് 17 മാസത്തെ തടവ് ശിക്ഷ വിധിച്ച കോടതി യൂസഫ് അന്‍വറിന് 40 മാസവും മുഹമ്മദ് ഇജാസിന് 30 മാസവും തടവ് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 2018ല്‍ വാതുവെപ്പിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നസീര്‍ ജംഷാദിനെ 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി 48 ഏകദിന മത്സരങ്ങളും 18 ടി20 മത്സരങ്ങളും 2 ടെസ്റ്റുകളും കളിച്ച താരമാണ് നസീര്‍ ജംഷാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button