Latest NewsNewsIndia

മോഷണമുതലിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

ബെംഗളൂരു : മോഷണമുതലിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം റെയിൽവെ ട്രാക്കിൽ തള്ളി. ബെംഗളൂരു ആനേക്കലിലെ ചന്ദാപുരയിൽ രവിയാണ് മരിച്ചത്. കൊലപാതകത്തിൽ ആനേക്കൽ സ്വദേശിയായ രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 26 നായിരുന്നു സംഭവം, അന്നേദിവസം ഇരുവരും ചേർന്ന് മോഷ്ടിച്ച ഫോൺ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ രാകേഷ് തന്റെ സഹായിയായ രവിയെ കുത്തികൊലപ്പെടുത്തി. ശേഷം അപകടമരണമെന്ന് വരുത്തി തീർക്കുന്നതിനായി രാകേഷ് മൃതദേഹം ആനേക്കലിന് സമീപമുള്ള മരസു റെയിൽവെ ട്രാക്കിന് സമീപം വലിച്ചെറിയുകയായിരുന്നവെന്ന് പോലീസ് പറയുന്നു.

Also read : കൊറോണ വൈറസ്: സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍

പിറ്റേന്ന് രാവിലെ ലോക്കോപൈലറ്റുമാരാണ് തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്ന നിലയിൽ മരണത്തിൽ രാകേഷിനു പങ്കുണ്ടെന്ന് രവിയുടെ അച്ഛൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button