Latest NewsNewsIndia

തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തിന് സമീപം

ന്യൂഡല്‍ഹി•ഔട്ടര്‍ ഡല്‍ഹിയിലെ വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയുടെ മൃതദേഹം നിഹാൽ വിഹാറിലെ മാലിന്യ കൂമ്പാരത്തിന് സമീപം കണ്ടെത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തിനുള്ള സാധ്യത പോലീസ് തള്ളിയിട്ടില്ല. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുന്നതായും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായ വിവരം പോലീസിന് ലഭിച്ചത്. പെൺകുട്ടിയെ അവസാനമായി താമസസ്ഥലത്തിന് പുറത്ത് കളിക്കുന്നതയാണ് കണ്ടത്. തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ രാത്രി മുഴുവൻ പെൺകുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം പ്രദേശ വാസികള്‍ പ്രദേശവാസികൾ മാലിന്യം തള്ളുന്ന ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്.

പെൺകുട്ടിയെ പലതവണ ഇഷ്ടികകൊണ്ട് അടിച്ചിരുന്നു. രക്തം പുരണ്ട ചില ഇഷ്ടികകൾ പോലീസുകാർ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പിടികൂടിയത്. കളിക്കാൻ കൂട്ടത്തതിനാലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നേരത്തെ നടന്ന വഴക്കുകളിലും താന്‍ അവളെ അടിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തി.

പെൺകുട്ടിയുടെ അച്ഛൻ ഡ്രൈവറായി ജോലിചെയ്യുകയാണ്. അമ്മ ഒരു വര്‍ഷം മുന്‍പ് മരിച്ചു. പെണ്‍കുട്ടിയെ കാണാതാകുമ്പോള്‍ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button