Latest NewsNewsIndia

ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ വഴി ‘മുൻ കാമുകിയെ’ കാണാൻ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കാൺപൂർ•അയല്‍ ജില്ലയില്‍ ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ കാൺപൂർ ദെഹാത്ത് ജില്ലയിൽ നിന്നുള്ള 23 കാരനെ മുന്‍ കാമുകിയുടെ കുടുംബം ബന്ദിയാക്കി. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും യുവാവിനെ തല്ലിച്ചതയ്ക്കുകയും ചെയ്തു.

സിർസ കലാർ പോലീസിനെ ആരോ വിവരമറിയിച്ച ശേഷമാണു യുവാവിനെ വിട്ടയച്ചത്. ബന്ദിയാക്കപ്പെട്ട വീട്ടിലേക്ക് പോലീസുകാർ പഞ്ഞെതി രക്ഷപ്പെടുത്തുകയായിരുന്നു..

കാൺപൂർ ദേഹാത് ജില്ലയിലെ രാജ്പൂർ പ്രദേശത്തെ നഡായ് ഗ്രാമവാസിയായ രഘവേന്ദ്ര സിംഗ് (23) ജലൂൺ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി ബന്ധത്തിലായിരുന്നുവെന്ന് സിർസ കലാർ എസ്എച്ച്ഒ , സൗരഭ് സിംഗ് പറഞ്ഞു.

എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. ബന്ധുക്കൾക്ക് വിവാഹ ക്ഷണ കാർഡുകൾ നല്‍കുന്നതിനായി ബുധനാഴ്ച ജലൂണിലെ ഭിതാരി ഗ്രാമത്തിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര തിരിച്ചു. തരികെ മടങ്ങുമ്പോള്‍, യുവാവ് തന്റെ ‘മുൻ കാമുകിയെ’ കാണാൻ പോയി, പക്ഷേ യുവാവിനെ കാമുകിയുടെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് ബന്ദിയാക്കി, ‘- എസ്എച്ച്ഒ പറഞ്ഞു.

മുൻ കാമുകിയെ വീട്ടിൽ വച്ച് രഘവേന്ദ്രയെ മർദ്ദിക്കുകയും ബലമായി വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്ന് എസ്എച്ച്ഒ പറഞ്ഞു.

പെൺകുട്ടിയുടെ സഹോദരൻ മുഴുവൻ പ്രവൃത്തിയും ചിത്രീകരിച്ചു. വിവാഹ ചടങ്ങുകൾക്ക് ശേഷം രാഘവേന്ദ്ര മൗനം പാലിച്ച് പെൺകുട്ടിക്കൊപ്പം താമസിക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും സിംഗ് പറഞ്ഞു.

എന്നാൽ, ചില ഗ്രാമീണര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി. ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button